newsroom@amcainnews.com

അമേരിക്ക സ്റ്റീല്‍ അലുമിനിയം താരിഫുകള്‍ ഇരട്ടിയാക്കിയതില്‍ പ്രതികരിച്ച് മാര്‍ക്ക് കാര്‍ണി

സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കുള്ള താരിഫ് ഇരട്ടിയാക്കിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതികരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ്. അധിക തീരുവകള്‍ നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതുമാണ് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയില്‍ ആരോപിച്ചു. അമേരിക്കയുമായുള്ള പുതിയ സാമ്പത്തിക, സുരക്ഷാ പങ്കാളിത്തത്തിന്റെ ഭാഗമായി ഇവയും മറ്റ് താരിഫുകളും നീക്കം ചെയ്യുന്നതിനായി ലിബറല്‍ സര്‍ക്കാര്‍ സജീവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയുടെ തീരുവകള്‍ പ്രതികൂലമായി ബാധിച്ച കനേഡിയന്‍ തൊഴിലാളികളെയും വ്യാപാര സ്ഥാപനങ്ങളെയും പിന്തുണയ്ക്കാന്‍, കാനഡയ്ക്ക് പകരച്ചുങ്കത്തിലൂടെ ലഭിക്കുമെന്ന് കരുതുന്ന 9000 കോടി ഡോളറില്‍ നിന്ന് ഓരോ ഡോളറും വിനിയോഗിക്കുമെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു.

ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് 25 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ വിലയ്ക്ക് അമിതമായി സ്റ്റീലും അലുമിനിയവും യുഎസ് വിപണിയിലേക്ക് എത്തുന്നത് തടയാനാണ് നടപടിയെന്ന് പ്രഖ്യാപനത്തില്‍ ട്രംപ് വ്യക്തമാക്കി. താരിഫുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

കനേഡിയന്‍ സ്റ്റീലിന്റെ ഏകദേശം 65% അമേരിക്കന്‍ വിപണിയിലേക്കാണ് പോകുന്നത്. 50 ശതമാനം തീരുവയില്‍ അമേരിക്കന്‍ വിപണിയില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും USW കാനഡയുടെ ദേശീയ ഡയറക്ടര്‍ മാര്‍ട്ടി വാറന്‍ പറഞ്ഞു. ഈ തീരുവകള്‍ തുടരുകയാണെങ്കില്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ചില സ്റ്റീല്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തേണ്ടി വരുമെന്നും വാറന്‍ മുന്നറിയിപ്പ് നല്‍കി.

You might also like

ഐ.സി.ഇ (ICE) റെയ്ഡുകൾക്ക് ഒരു വർഷത്തിന് ശേഷം ലോസ് ആഞ്ചലസ് നേരിടുന്ന ആഘാതങ്ങൾ: ‘അറസ്റ്റുകൾ ഒരിക്കലും അവസാനിച്ചിട്ടില്ല’

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

കുതിച്ചുയർന്ന് ഇന്ധനവില: മേയിൽ വാർഷിക പണപ്പെരുപ്പ നിരക്ക് 3.2%

ഖത്തറിലെ പ്രകൃതിവാതക പ്ലാൻ്റിൽ വൻ സ്ഫോടനം; 54 പേർക്ക് പരുക്ക്

കാനഡയിൽ അത്യാധുനിക ലോങ്-റേഞ്ച് റഡാർ നിർമിക്കാൻ ഓസ്‌ട്രേലിയയും കാനഡയും തമ്മിൽ 1.75 ശതകോടി ഡോളറിന്റെ കരാർ

ഇ85 ഇന്ധനവും തേനീച്ചക്കൂട്ടവും: പ്രചരിക്കുന്ന വൈറൽ വീഡിയോയ്ക്ക് പിന്നിലെ എഐ യാഥാർത്ഥ്യം

Top Picks for You
Top Picks for You