newsroom@amcainnews.com

ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം: പ്രതിഷേധക്കാരെ നേരിടുമെന്ന് പൊലീസ്‌ മേധാവി

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാനിൽ ആഭ്യന്തര സംഘർഷം രൂക്ഷം. ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവർ ശത്രുക്കളാണെന്ന്‌ തുറന്ന്‌ പ്രഖ്യാപിച്ചു കൊണ്ടാണ്‌ ഇറാൻ പൊലീസ്‌ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ്‌റേസ റാദാൻ, പ്രക്ഷോഭകർക്ക് നേരെ വെടിയുതിർക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകിയത്‌. എല്ലാ സൈനികരും തോക്കിൽ വിരലമർത്തി ആക്രമണത്തിന്‌ തയ്യാറായി നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കുചേരുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും അവരുടെ കുടുംബങ്ങളെ വേട്ടയാടുമെന്നും ഇറാൻ സ്റ്റേറ്റ് ടെലിവിഷനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്‌. പൊടിപടലങ്ങൾ അടങ്ങിക്കഴിഞ്ഞാൽ ഞങ്ങൾ നിങ്ങളെ തേടി വരും എന്നായിരുന്നു പ്രസംഗകന്റെ ഭീഷണി.

ഇറാനിൽ കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിലായി നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ മാത്രം ഇതുവരെ 7,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ഇസ്രയേലിനോടോ മറ്റ് വിദേശ രാജ്യങ്ങളോടോ സഹകരിക്കുന്ന പ്രവാസികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തുമെന്ന് പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് അറിയിച്ചു. ഭരണകൂടം കടുത്ത അടിച്ചമർത്തൽ നടപടി തുടരുമ്പോഴും, വിദേശത്തുള്ള ഇറാൻ നേതാക്കൾ ജനങ്ങളോട് പ്രതിരോധം തുടരാൻ ആവശ്യപ്പെടുകയാണ്. മുൻ ഷാ ഭരണകൂടത്തിന്റെ പിൻഗാമിയായ റെസാ പഹ്‌ലവി, സൈനികരോട് ജനങ്ങൾക്കൊപ്പം ചേരാൻ ആഹ്വാനം ചെയ്തു. ഭരണകൂടത്തെ താഴെയിറക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതികരിച്ചു. നിലവിൽ ടെഹ്‌റാനിലെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. ചെക്ക്‌പോസ്റ്റുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.

You might also like

ലിയോ പതിനാലാമൻ മാർപാപ്പയുടെ നിർണ്ണായക നീക്കം; അമേരിക്കൻ ഭരണകൂടവുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ആർച്ച് ബിഷപ്പ് ഗബ്രിയേൽ കാച്ചിയയെ പുതിയ യുഎസ് അംബാസഡറായി നിയമിച്ചു

യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികളുമായി ഇറാന്‍

കേവല ഭൂരിപക്ഷം ലക്ഷ്യമിട്ട് ലിബറൽ; 3 റൈഡിങ്ങിൽ ഏപ്രിൽ 13-ന് ഉപതിരഞ്ഞെടുപ്പ്

നിർമ്മാണം നിലച്ചിട്ട് ആറ് വർഷം; വാൻകൂവർ വിമാനത്താവളത്തിലെ പടുകൂറ്റൻ ബഹുനില പാർക്കിംഗ് സമുച്ചയത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ

ബഹ്‌റൈനില്‍ കെട്ടിടത്തിന് നേരെ ഇറാന്‍ ആക്രമണം; ഒരു മരണം, എട്ട് പേര്‍ക്ക് പരുക്ക്

കാനഡയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഗൗരവകരമായ ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

Top Picks for You
Top Picks for You