newsroom@amcainnews.com

ഓട്ടവയിൽ വ്യാജ പേരുകളിൽ കുടിയേറ്റ തട്ടിപ്പ്; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റ് എന്ന വ്യാജേന തട്ടിപ്പ് നടത്തിയ ഇന്ത്യൻ വംശജനെ അറസ്റ്റ് ചെയ്ത് ഓട്ടവ പൊലീസ് സർവീസ് (ഒപിഎസ്). 35 വയസ്സുള്ള വിനയ് പാൽ സിങ് ബ്രാർ ആണ് പിടിയിലായത്. ഇയാൾ നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്തതായി പൊലീസ് പറയുന്നു. 2024 ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബ്രാർ അറസ്റ്റിലായത്. ബ്രാർ നിരവധി വ്യാജ പേരുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. തട്ടിപ്പിനിരയായ കൂടുതൽ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കുടിയേറ്റ സേവനങ്ങൾ തേടുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സമീപിക്കുന്നതിന് മുമ്പ് ആവശ്യമായ ഫെഡറൽ അല്ലെങ്കിൽ പ്രൊവിൻഷ്യൽ ലൈസൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിന് ഇരയായവർക്ക് ഒപിഎസ് വെസ്റ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റുമായി ബന്ധപ്പെടുകയോ ക്രൈം സ്റ്റോപ്പേഴ്സ് വഴി വിവരം നൽകുകയോ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.

You might also like

സപ്പോർട്ട് വർക്കർമാരായി ജോലി ചെയ്യാൻ വ്യാജരേഖ: ഒട്ടാവയിൽ 7 പേർക്കെതിരെ കേസ്

‘അമേരിക്ക ആണവായുധ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും’; ട്രംപ്

കാനഡയിൽ വേദനസംഹാരികൾക്ക് കടുത്ത ക്ഷാമം

ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു

ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ലൈംഗിക അതിക്രമങ്ങൾ… ക്യൂബെക്കിലെ നഴ്‌സുമാർ ജോലിസ്ഥലത്ത് നേരിടുന്ന അക്രമങ്ങളെയും ഭീഷണികളെയും കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട്

Top Picks for You
Top Picks for You