newsroom@amcainnews.com

പട്ടിണി രൂക്ഷമാകുന്നു; ആൽബർട്ടയിൽ നാലിലൊരാൾ വീതം നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നു

കാനഡയിലെ ആൽബർട്ടയിൽ ഏകദേശം നാലിലൊരാൾ വീതം നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്നതായി പുതിയ സർവേ വ്യക്തമാക്കുന്നു. ഭക്ഷണസാധനങ്ങളുടെ വിലവർധനവിനെ തുടർന്ന് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നത് പോലും കുടുംബങ്ങളെ സംബന്ധിച്ച് പ്രയാസകരമായിരിക്കുകയാണ്. 2023-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു.

ആൽബർട്ടയിലുടനീളമുള്ള ഫുഡ് ബാങ്കുകളിൽ ഈ വർഷം റെക്കോർഡ് തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയംഫുഡ് ബാങ്കുകളിലേക്കുള്ള സംഭാവനകളിൽ വലിയ കുറവും ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കാൻ താല്പര്യമുണ്ടെങ്കിലും സാമ്പത്തിക പ്രയാസം കാരണം പഴയതുപോലെ സംഭാവന നൽകാൻ പലർക്കും സാധിക്കുന്നില്ല. കാൽഗറി ഫുഡ് ബാങ്ക് മാത്രം ഭക്ഷണം വാങ്ങുന്നതിനായി പ്രതിവർഷം 10 മില്യൺ ഡോളറോളം ചിലവഴിക്കുന്നുണ്ട്. ജോലി ഉള്ളവർ പോലും പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്.

വർക്കിംഗ് പുവർ വിഭാഗമാണ് സഹായത്തിനായി എത്തുന്നവരിൽ ഏറ്റവും വേഗത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. വിശപ്പകറ്റുക എന്നത് സന്നദ്ധ സംഘടനകളുടെ മാത്രം ഉത്തരവാദിത്തമായി വിട്ടുനൽകരുത് എന്ന് കമ്മ്യൂണിറ്റി നേതാക്കൾ വാദിക്കുന്നു. ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെയാകുന്നത് തടയാൻ സർക്കാരുകൾ കൂടുതൽ നടപടികൾ സ്വീകരിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഗ്യാരൻ്റീഡ് ബേസിക് ഇൻകം നടപ്പിലാക്കണമെന്നും ചിലർ ആവശ്യപ്പെടുന്നു.

You might also like

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

യുഎസിൽ സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്ന് 11 യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു

വിപിവിവി നിക്ഷേപ തട്ടിപ്പ്: അക്കൗണ്ടുകൾ കാലിയാക്കി കോടികൾ കടത്തി; പ്രതികൾക്കായി തിരച്ചിൽ

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

ആരാധകരുടെ ആവേശം അതിരുകടന്നു; കാറ്റിൽ പറന്ന കരിങ്കല്ല് തറച്ച് കെഎസ്ആർടിസി ബസിന്റെ ചില്ല് തകർന്നു, ഡ്രൈവർക്ക് പരിക്ക്

യുഎസ് എംബസിക്ക് നേരെയുണ്ടായ വെടിവെപ്പ്: ‘ക്വട്ടേഷൻ സംഘങ്ങളുമായി’ ബന്ധമുണ്ടെന്ന് ടൊറന്റോ പോലീസ്

Top Picks for You
Top Picks for You