newsroom@amcainnews.com

വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങി ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്; ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം

ഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുന്നു. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം. ഇത് ഏകദേശം 9000 പേരുടെ തൊഴിൽ നഷ്ടത്തിനിടയാക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനി നടത്തുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാകും ഇത്.

കമ്പനിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് മൈക്രോ സോഫ്റ്റ് വക്താവ് ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. മിഡിൽ ലെവൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിൻ്റെ പദ്ധതിയെന്നാണ് സൂചന. പുതിയ പ്രഖ്യാപനം 9000 ജീവനക്കാരെ എങ്കിലും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടുമുള്ള നിരവധി ടീമുകളെ, പ്രത്യേകിച്ച് സെയിൽസ് വിഭാഗത്തെ, ഈ വെട്ടിക്കുറയ്ക്കൽ ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

ചലനാത്മകമായൊരു വിപണിയിൽ വിജയത്തിന് അനിവാര്യമായ മാറ്റങ്ങൾ ഞങ്ങൾ തുടർച്ചയായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് മൈക്രോ സോഫ്റ്റ് പ്രസ്താവനയിൽ പറയുന്നത്. 2025 ലെ രണ്ടാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാർഥ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 2024 ജൂൺ വരെ ലോകമെമ്പാടുമായി ഏകദേശം 228,000 ജീവനക്കാരുണ്ടായിരുന്ന കമ്പനി മെയ് മാസത്തിൽ പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു, ഇത് ഏകദേശം 6,000 തൊഴിലാളികളെ ബാധിച്ചിരുന്നു.

You might also like

കോട്ടയം മെഡിക്കൽ കോളജ് അപകടം: സ്ത്രീ മരിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോർജ്

അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തികൾ ഉൾപ്പെടുന്നില്ലെങ്കിൽ, ‘ഐ ലവ് യു’ എന്നു മാത്രം പറയുന്നത് ലൈംഗിക പീഡന കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരം; രക്ഷാപ്രവർത്തനം നടക്കാതെ പോയത് മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്ന്, മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രിമാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്ത്കെയര്‍ ബില്‍: വിധിക്കെതിരെ ആല്‍ബര്‍ട്ട സര്‍ക്കാര്‍

ടിക് ടോക്ക് വാങ്ങാൻ ഞങ്ങൾക്കൊരാളുണ്ട്, രണ്ടാഴ്ചയ്ക്കുള്ളിൽ ആളെ വെളിപ്പെടുത്തും; സസ്പെൻസുമായി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്

Top Picks for You
Top Picks for You