newsroom@amcainnews.com

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം

ബൊഗോട്ട (കൊളംബിയ): തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലയ്ക്ക് വെടിയേറ്റ കൊളംബിയൻ പ്രസിഡന്റ് സ്ഥാനാർഥി മിഗേൽ ഉറിബെയുടെ നില അതീവ ഗുരുതരം. ജൂൺ 7ന് പ്രസംഗം നടത്തുന്നതിനിടെയാണ് 15 വയസ്സ് തോന്നിക്കുന്നയാൾ മിഗേലിനെ വെടിവച്ചത്. തലയിൽ രണ്ടു തവണയും കാലിൽ ഒരു തവണയുമാണ് വെടിയേറ്റത്. ആന്തരിക രക്തസ്രാവം തടയുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, മിഗേലിന്റെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ പറഞ്ഞു.

രക്തസ്രാവം നിയന്ത്രിക്കാൻ പ്രയാസമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. മുൻ വലതുപക്ഷ പ്രസിഡന്റ് അൽവാരോ ഉറിബെയുടെ ഡെമോക്രാറ്റിക് സെന്റർ പാർട്ടി അംഗമായ മിഗേൽ ഉറിബെ, കഴിഞ്ഞ ഒക്ടോബറിലാണ് പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന ആഗ്രഹം തുറന്നുപറഞ്ഞത്.

പ്രശസ്ത പത്രപ്രവർത്തക ഡയാന ടർബെയുടെ മകനും 1978 മുതൽ 1982 വരെ കൊളംബിയയെ നയിച്ച ജൂലിയോ സീസർ ടർബെയുടെ ചെറുമകനുമാണ് മിഗേൽ. രാഷ്ട്രീയ കൊലപാതകങ്ങളും ബോംബാക്രമണങ്ങളും സാധാരണമായിരുന്ന 1980 കളിലെയും 1990 കളിലെയും അക്രമങ്ങളിലേക്ക് കൊളംബിയ തിരിച്ചുവരുമോ എന്ന ആശങ്ക മിഗേലിനു നേരെനടന്ന വെടിവയ്പ്പോടെ ശക്തമായി.

You might also like

ജീവനക്കാർക്ക് അടുത്ത പണിയുമായി ഗൂഗിൾ! ഇത്തവണ പിരിച്ചുവിടലിന് പകരം ‘ബൈഔട്ട്’

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

ജി7 ഉച്ചകോടി: ആൽബർട്ടയിലെ കനനാസ്കിസിൽ വാഹനനിയന്ത്രണം

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

‘ലാഫിംഗ് ഗ്യാസ്’ അടങ്ങിയ ഉൽപ്പന്നങ്ങൾ വിനോദത്തിനായി ശ്വസിക്കരുത്; അപകട മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

ഇനി വെറുതെയിരിക്കില്ല;ഇസ്രയേലിനെ തകര്‍ത്തെറിയും : ഇറാന്‍ പരമോന്നത നേതാവ്

Top Picks for You
Top Picks for You