newsroom@amcainnews.com

താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ചൈന; നാലുമാസത്തിനിടെ അനുവദിച്ചത് 85,000 വീസകള്‍

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ വീസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ ഒമ്പതുവരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലേറെ വീസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കാനായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈന സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീസ ലഭിക്കാന്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് വീസ സെന്ററുകളില്‍ അപേക്ഷ നല്‍കാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാന്‍ ബയോമെട്രിക് ഡേറ്റ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കുന്നു. വീസ ഫീസും കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനീസ് സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.

You might also like

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

ആണവ ഭീഷണികളില്‍ നിന്ന് മുക്തമായ ലോകം : അതാണ് മാര്‍പാപ്പ സ്വപ്നം

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

കാത്തിരുന്ന്… കാത്തിരുന്ന്… കാനഡയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പിന് ദൈർഘ്യമേറുന്നു; കൊവിഡ് കാലത്തിന് മുൻപത്തേക്കാൾ കൂടുതലെന്ന് റിപോർട്ട്

ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിച്ചു

മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

Top Picks for You
Top Picks for You