newsroom@amcainnews.com

താരിഫ് യുദ്ധത്തിനിടയില്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്ത് ചൈന; നാലുമാസത്തിനിടെ അനുവദിച്ചത് 85,000 വീസകള്‍

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനിടെ, ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ വീസ അനുവദിച്ച് ചൈന. ജനുവരി ഒന്നുമുതല്‍ ഏപ്രില്‍ ഒമ്പതുവരെ ഇന്ത്യക്കാര്‍ക്ക് 85,000ത്തിലേറെ വീസ അനുവദിച്ചെന്ന് ചൈനീസ് അംബാസഡര്‍ ഷു ഫെയ്‌ഹോങ് പറഞ്ഞു. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ എത്തിക്കാനായി വീസാ ചട്ടങ്ങളില്‍ ചൈനീസ് സര്‍ക്കാര്‍ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈന സന്ദര്‍ശിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീസ ലഭിക്കാന്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നേരിട്ട് വീസ സെന്ററുകളില്‍ അപേക്ഷ നല്‍കാം. കുറഞ്ഞ കാലയളവിലേക്ക് ചൈനയിലേക്ക് പോകാന്‍ ബയോമെട്രിക് ഡേറ്റ നല്‍കണമെന്ന് നിര്‍ബന്ധമില്ല. ഇത് പ്രോസസിങ് സമയം കുറക്കുന്നു. വീസ ഫീസും കുറച്ചിട്ടുണ്ട്. നേരത്തെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ചൈനയിലേക്കുള്ള യാത്ര ഗണ്യമായി കുറഞ്ഞിരുന്നു. മെഡിക്കല്‍ കോഴ്‌സുകളില്‍ ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈനീസ് സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.

You might also like

ശിവകാര്‍ത്തികേയന്‍ ചിത്രം മദ്രാസിയിലെ ആദ്യ ഗാനം ‘സലമ്പല’ പ്രേക്ഷകരിലേക്ക്

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

വ്യാപാര കരാര്‍ വൈകുന്നു; ഇന്ത്യയ്ക്ക് 25% നികുതി; ട്രംപ്

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You