newsroom@amcainnews.com

മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ

മുംബൈ ഭീകരാക്രമണത്തിൽ ആരോപണവിധേയനായ പാകിസ്താൻ വംശജൻ തഹാവൂർ റാണാ ഹുസൈന്റെ പൗരത്വം റദ്ദാക്കാൻ കാനഡ സർക്കാർ നടപടി ആരംഭിച്ചു. 2001-ൽ പൗരത്വം നേടിയപ്പോൾ അപേക്ഷാ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കാണിച്ചാണ് ഇമിഗ്രേഷൻ വിഭാഗം റാണയ്ക്ക് നോട്ടീസ് നൽകിയത്. നിലവിൽ ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 65 വയസ്സുള്ള റാണാ ഹുസൈൻ, ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് മുംബൈ ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുകയാണ്.

ഭീകരവാദ ആരോപണങ്ങളുടെ പേരിലല്ല, മറിച്ച് പൗരത്വ അപേക്ഷയിൽ താമസം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചതിനാണ് നടപടിയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. 2000-ൽ പൗരത്വത്തിനായി അപേക്ഷിച്ചപ്പോൾ കഴിഞ്ഞ നാല് വർഷം ഒട്ടാവ നഗരത്തിലും ടൊറന്റോയിലുമായി താമസിച്ചുവെന്നും ആറുദിവസം മാത്രമാണ് രാജ്യത്തിന് പുറത്തുപോയതെന്നുമാണ് റാണ അവകാശപ്പെട്ടിരുന്നത്. എന്നാൽ ആർ.സി.എം.പി നടത്തിയ അന്വേഷണത്തിൽ ഈ കാലയളവിൽ ഭൂരിഭാഗവും ഇയാൾ അമേരിക്കയിലെ ചിക്കാഗോയിലായിരുന്നുവെന്ന് കണ്ടെത്തി.

പൗരത്വ നിയമങ്ങളോടുള്ള അനാദരവും ബോധപൂർവമായ വഞ്ചനയുമാണ് റാണ നടത്തിയതെന്ന് ഐആർസിസി വ്യക്തമാക്കി. പൗരത്വം നൽകുന്നതിന് ആവശ്യമായ മിനിമം താമസകാലയളവ് ഇയാൾ പൂർത്തിയാക്കിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. വ്യാജമായ പ്രതിനിധീകരണം വഴി പൗരത്വം നേടിയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കേസ് ഫെഡറൽ കോടതിക്ക് വിട്ടു. വിഷയത്തിൽ റാണയുടെ അഭിഭാഷകൻ അപ്പീൽ നൽകിയിട്ടുണ്ട്.

You might also like

ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി; കാനഡയിൽ ഡീസൽ ക്ഷാമം രൂക്ഷമാകുന്നു; വിപണിയിൽ ആശങ്ക

ആൽബർട്ട വേർപിരിയൽ ഹർജി; ഒപ്പുശേഖരണം തടയണമെന്ന് സ്റ്റർജൻ ലേക്ക് ക്രീ നേഷൻ

വിദേശ ബിരുദധാരികൾക്ക് കാനഡയിൽ സുവർണ്ണാവസരം; 32,000 പേർക്ക് പുതിയ ഇളവുകൾ

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

കനേഡിയൻ ഡോളറിന്റെ മൂല്യത്തകർച്ചയും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും; ഫ്ലോറിഡയിലെ ‘ലിറ്റിൽ ക്യൂബെക്’ മേഖലയിലെ കനേഡിയൻ ടൂറിസം മേഖലയിൽ തിരിച്ചടി

Top Picks for You
Top Picks for You