newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ പ്രധാന പലിശ നിരക്ക് 2.75 ശതമാനമായി നിലനിർത്തി

കാനഡയുമായുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വ്യാപാരയുദ്ധം രൂക്ഷമായതിനാൽ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി. മാർച്ചിൽ സെൻട്രൽ ബാങ്ക് അതിൻ്റെ പോളിസി നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ മാസം വാർഷിക പണപ്പെരുപ്പ നിരക്ക് 2.3 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

കഴിഞ്ഞ 10 മാസത്തിനുള്ളിൽ സെൻട്രൽ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിൻറ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു. ജൂണിന് ശേഷം ഇത് ആദ്യമായാണ് ബാങ്ക് നിരക്ക് കുറയ്ക്കുന്നത് താൽക്കാലികമായി നിർത്തുന്നത്.

യുഎസ് താരിഫ് കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കാണാൻ സെൻട്രൽ ബാങ്കിന് കൂടുതൽ സമയം നൽകുന്നതിനാണ് പ്രധാന നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയതെന്ന് ഗവർണർ ടിഫ് മക്ലെം പറയുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ ബാങ്ക് ഓഫ് കാനഡ പ്രതിജ്ഞാബദ്ധമാണെന്നും ഭാവിയിലെ നിരക്ക് തീരുമാനങ്ങളുമായി ശ്രദ്ധാപൂർവം മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു.

You might also like

ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക്: കാനഡയിലെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു

യാത്രാവിലക്കുമായി ഡോണള്‍ഡ് ട്രംപ്: 36 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം; സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഇലോണ്‍ മസ്‌ക്

ജീവനക്കാർക്ക് അടുത്ത പണിയുമായി ഗൂഗിൾ! ഇത്തവണ പിരിച്ചുവിടലിന് പകരം ‘ബൈഔട്ട്’

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

Top Picks for You
Top Picks for You