newsroom@amcainnews.com

‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം

ക്വെറ്റ: ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു.

പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായി ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായി ക്വെറ്റ മേഖലയിൽ ട്രെയിൻ സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുന്നു. ഇന്റർനെറ്റ് സേവനങ്ങളും റദ്ദ് ചെയ്തിരുന്നു. അതേസമയം ബിഎൽഎയ്ക്ക് പിന്തുണ നൽകുന്നതായുള്ള പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യയുടെ തിരിച്ചടി.

You might also like

ഗൺ ബൈ ബാക്ക് പദ്ധതിയിൽ പങ്കാളിയായി ഹാലിഫാക്സ് റീജിനൽ പൊലീസ്‌

‘ഹോം എലോൺ’ താരം കാതറിൻ ഒഹാര അന്തരിച്ചു

എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ സഹപാഠികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചെന്ന് പരാതി; കാൽഗറിയിലെ സ്കൂളിലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

അബുദാബി-കാൽഗറി വിമാന സർവീസ് ആരംഭിക്കാൻ ഇത്തിഹാദ് എയർവേയ്‌സ്

ബജറ്റ് പാസായില്ല: യുഎസ് സർക്കാർ വീണ്ടും ഷട്ട്ഡൗണിലേക്ക്

കാനഡയിലെ ന്യൂ ബ്രൺസ്വിക് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചു; ഹോട്ടൽ, റീട്ടെയിൽ മേഖലകളിൽ നിയന്ത്രണം, ആരോഗ്യ-നിർമ്മാണ മേഖലകൾക്ക് മുൻഗണന

Top Picks for You
Top Picks for You