newsroom@amcainnews.com

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ മാർ-എ-ലാഗോ വസതിയിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് സംഭവം. വസതിയുടെ വടക്കേ കവാടത്തിലൂടെ മറ്റൊരു വാഹനം പുറത്തേക്ക് പോകുന്നതിനിടെ കാർ ഓടിച്ചു കയറ്റിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയും വെടിയുതിർക്കുകയുമായിരുന്നു. സംഭവസമയത്ത് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിലായിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

കൊല്ലപ്പെട്ടയാൾ നോർത്ത് കരൊലൈന സ്വദേശിയായ ഇരുപതുകാരനാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ കൈവശം ഷോട്ട്ഗണും ഇന്ധനം നിറച്ച കാനുമുണ്ടായിരുന്നതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. കുറച്ചുദിവസങ്ങളായി ഇയാളെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. നോർത്ത് കരൊലൈനയിൽ നിന്നും യാത്ര തിരിച്ച ഇയാൾ വഴിമധ്യേ തോക്ക് സംഘടിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ട്രംപിനെതിരെയുള്ള മൂന്നാമത്തെ വധശ്രമ നീക്കമായാണ് സുരക്ഷാ ഏജൻസികൾ ഇതിനെ കാണുന്നത്. 2024 ജൂലൈയിൽ പെൻസിൽവാനിയയിൽ നടന്ന റാലിക്കിടെ ട്രംപിന് വെടിയേറ്റിരുന്നു. തുടർന്ന് സെപ്റ്റംബറിൽ ഗോൾഫ് കോഴ്സിന് സമീപം തോക്കുമായി ഒളിച്ചിരുന്ന മറ്റൊരാളെയും പിടികൂടിയിരുന്നു. പാം ബീച്ച് കൗണ്ടി ഷെരീഫ് ഡെപ്യൂട്ടിയും സീക്രട്ട് സർവീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

You might also like

മിലാൻ വിന്‍റർ ഒളിമ്പിക്സ്: കാനഡ വനിതാ ഹോക്കി ഫൈനലിൽ

‘ഫോറെവർ കനേഡിയൻ പെറ്റീഷൻ’; പ്രത്യേക സമിതി രൂപികരിച്ച് ഡാനിയേൽ സ്മിത്ത്

യുഎസ്‌-ഇറാൻ രണ്ടാംവട്ട ആണവനിർവ്യാപനചർച്ച ഇന്ന്

വിനിപെഗിലെ എമർജൻസി വാർഡുകളിൽ ചികിത്സ ലഭിക്കാതെ മടങ്ങുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; നാലിലൊരാൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്

കാനഡയിൽ എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ ശമ്പളം പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ

ലഹരി ഉപഭോഗം കുറഞ്ഞില്ല; മയക്കുമരുന്നിന് ബിസിയിൽ വീണ്ടും ചുവപ്പ് കൊടി; കുറ്റകരമല്ലാതാക്കിയ വിവാദ പദ്ധതിക്ക് അന്ത്യം

Top Picks for You
Top Picks for You