newsroom@amcainnews.com

ട്രംപിന്റെ വെനസ്വേലയിലെ സൈനിക നടപടിക്ക് ശേഷം അടുത്ത ഒപ്പറേഷൻ ക്യൂബയിലേക്ക്; ഈ വർഷാവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അവസാനിപ്പിക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

വാഷിങ്ടൻ: സൈനിക ഓപ്പറേഷനിലൂടെ വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടി ഭരണമാറ്റം കൊണ്ടുവന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇനി കണ്ണുവയ്ക്കുന്നത് ക്യൂബയെയെന്ന് റിപ്പോർട്ടുകൾ. 2026 അവസാനത്തോടെ ക്യൂബയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ നിലംപതിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യൂബയിൽ യുഎസ് പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്. വെനസ്വേലയിലെ സൈനിക നീക്കങ്ങൾക്ക് ശേഷം ട്രംപ് ക്യൂബയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ക്യൂബയിലേക്ക് ഇനി എണ്ണയോ പണമോ പോകില്ലെന്നും തങ്ങളുമായി കരാർ ഉണ്ടാക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.

മഡുറോയുടെ ഭരണകാലത്ത് ക്യൂബയ്ക്ക് വെനസ്വേലയുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മഡുറോയെ യുഎസ് പിടികൂടിയത് ക്യൂബയ്ക്ക് വലിയ ക്ഷീണമാണ്. ഇതിനൊപ്പം ക്യൂബൻ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. വെനിസ്വേലയിലെ യുഎസ് സൈനിക നടപടി ക്യൂബയെയും ബാധിക്കുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. 1999 മുതൽ വെനിസ്വേലയിൽനിന്നും വലിയ ഇളവുകളോടെ ക്യൂബയ്ക്ക് എണ്ണ ലഭിച്ചിരുന്നു. ഈ വിതരണം യുഎസ് ഇടപെട്ട് നിർത്തലാക്കിയാൽ ക്യൂബയുടെ പക്കലുള്ള എണ്ണ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ തീരും. ഇതിനൊപ്പം ക്യൂബയ്ക്ക് മേൽ വീസ നിയന്ത്രണങ്ങളും ട്രംപ് കൊണ്ടുവരാൻ പദ്ധതിയിടുന്നുണ്ട്.

You might also like

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

വാൻകൂവറിൽ ഇന്ധനവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു; പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു

രണ്ടാഴ്ചത്തെ ആശങ്കയ്ക്ക് വിരാമം; യുദ്ധത്തെത്തുടർന്ന് പേർഷ്യൻ ഗൾഫിൽ കുടുങ്ങിയ മൂന്ന് കനേഡിയൻ മാരിടൈം വിദ്യാർത്ഥികൾ നാട്ടിലെത്തി

അൽ-ഖുദ്‌സ് ദിന പ്രകടനങ്ങൾ തടയാൻ പ്രവിശ്യാ സർക്കാർ; പ്രതിഷേധങ്ങൾക്കെതിരെ കടുത്ത നടപടിയുമായി ഒന്റാറിയോ

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

Top Picks for You
Top Picks for You