newsroom@amcainnews.com

ചൈനയില്‍ നിന്ന് അമേരിക്കയിലേക്ക് കടത്തിയത് കൊവിഡിനേക്കാള്‍ മാരകമായ അപകടകരമായ ഫംഗസ്

വിളകള്‍ നശിപ്പിക്കുന്ന മാരകമായ ഫംഗസുകള്‍ കടത്തിയ് രണ്ട് ചൈനീസ് ഗവേഷകര്‍ അമേരിക്കയില്‍ അറസ്റ്റിലായി. ഇതിനു പിന്നാലെ മുന്നറിയിപ്പുമായി വിദഗ്ദര്‍. കോവിഡിനെക്കാള്‍ ഗുരുതര രോഗങ്ങള്‍ പരത്തുന്ന വൈറസുകളാണ് ഇവയെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്.

ഫംഗസ് കടത്തിയ ഗവേഷകരുടെ നടപടി യുഎസിനോട് യുദ്ധം ചെയ്യുന്നതിന് സമാനമാണെന്ന് അമേരിക്കയിലെ ചൈനീസ് വിദഗ്ദന്‍ ഗോര്‍ഡന്‍ ചാങ് പറഞ്ഞു. അമേരിക്ക ചൈനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കൊറോണയെക്കാള്‍ ഗുരുതര അവസ്ഥ ഉണ്ടാകുമെന്നാണ് ചാങ് പറയുന്നത്.

മിഷിഗണ്‍ സര്‍വകലാശാലയില്‍ ചൈനീസ് ഫണ്ടിംങോടു കൂടി ഗവേഷണം നടത്തുന്നതിനിടെ യുങ്കിംഗ് ജിയാന്‍(33), സുന്‍യോങ് ലിയു എന്നിവര്‍ അമേരിക്കയിലേക്ക് കാര്‍ഷിക വിളകളെ നശിപ്പിക്കുന്ന അപകടകാരികളായ ഫംഗസുകള്‍ കടത്തിയെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കന്‍ കാര്‍ഷിക മേഖലയിലേക്കും ദേശീയ സുസ്ഥിരതയിലേക്കും കടന്നു കയറാനുള്ള ചൈനീസ് ശ്രമങ്ങളുടെ അവസാന ഉദാഹരണമാണ് ഇതെന്ന് ചാങ് പറയുന്നു. ഇതവസാനിപ്പിക്കാനുള്ള ഏക മാര്‍ഗം ചൈനയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്യുസേറിയം ഗ്രമിനെറം എന്ന ഫംഗസാണ് ദമ്പതികള്‍ അമേരിക്കയിലേക്ക് കടത്തിയത്. ചോളം, ബാര്‍ലി, ഗോതമ്പ് തുടങ്ങിയ ധാന്യ വിളകളെ ബാധിക്കുന്ന ഹെഡ് ബ്ലൈറ്റ് രോഗത്തിന് കാരണമായ ഈ ഫംഗസ് കോടികണക്കിന് ഡോളര്‍ നാശ നഷ്ടമാണ് ആഗോള തലത്തില്‍ പ്രതിവര്‍ഷം ഉണ്ടാക്കുന്നത്. വിളകളില്‍ മാത്രമൊതുങ്ങുന്നതല്ല ഈ ഫംഗസ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ഫംഗസ് ഉല്‍പ്പാദിപ്പിക്കുന്ന ടോക്‌സിനുകള്‍ കരളിനെയും പ്രത്യുല്‍പ്പാദനത്തെയും ബാധിക്കും.

You might also like

കാട്ടുതീ: വിനോദസഞ്ചാരികള്‍ക്ക് മാനിറ്റോബ സന്ദര്‍ശന വിലക്ക്

കാട്ടുതീ : ഒന്റാരിയോയില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ സായുധ സേനയെ നിയോഗിച്ച് പ്രധാനമന്ത്രി

ആയുധങ്ങൾക്കും യുദ്ധോപകരണങ്ങൾക്കും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കും; യൂറോപ്യൻ സൈനിക സഖ്യത്തിനൊപ്പം ചേരാൻ കാനഡ, ജൂലൈ ഒന്നോടെ കരാറിൽ ഒപ്പുവച്ചേക്കും

വിഷാദ രോഗ, ഉറക്കക്കുറവിന്… സ്മാർട്ട്‌ഫോൺ ഉപയോഗം ഒരു ആസക്തി പോലെ; പലരുടെയും ദൈനംദിന ജീവിതത്തെ വരെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങിയെന്ന് ഗവേഷകർ

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ, പവി ആനന്ദാശ്രമത്തിന്റെ ഇഷ്ടവിനോദം ‘കമന്റടി’; ഇരകളിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

Top Picks for You
Top Picks for You