newsroom@amcainnews.com

അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാർ, പക്ഷേ യുക്രൈൻറെ നിലപാട് കേൾക്കണമെന്ന് യുക്രൈൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്‌കി

കീവ്: യുക്രൈനിലെ ധാതു വിഭവങ്ങൾ സംബന്ധിച്ച് അമേരിക്കയുമായി കരാറിൽ ഒപ്പിടാൻ താൻ ഇപ്പോഴും തയ്യാറാണെന്ന് യുക്രൈൻ പ്രസിഡൻറ് വ്ളോഡിമർ സെലൻസ്‌കി. വാഷിങ്ടണിൽ നിന്ന് മടങ്ങിയത് ഒരു കരാറുമില്ലാതെയാണ്. യുഎസുമായി ക്രിയാത്മകമായ സംഭാഷണത്തിന് ഇപ്പോഴും തയ്യാറാണ്. പക്ഷേ യുക്രൈൻറെ നിലപാട് കേൾക്കണം എന്നത് മാത്രമാണ് തൻറെ ആഗ്രഹമെന്ന് സെലൻസ്കി പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച കടുപ്പമേറിയതായിരുന്നുവെന്ന് ലണ്ടനിൽ മാധ്യമങ്ങളോട് സംസാരിക്കവേ സെലൻസ്കി സമ്മതിച്ചു. ഈ യുദ്ധത്തിലെ അക്രമി ആരാണെന്ന് സഖ്യകക്ഷികൾ ഓർക്കണമെന്ന് യുക്രൈൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.

യുക്രൈനും യുഎസും തമ്മിലുള്ള സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് ധാതു ഇടപാടിനെ ആദ്യം കണ്ടതെന്ന് സെലൻസ്കി പറഞ്ഞു. പക്ഷേ യുഎസും യുക്രൈനും തമ്മിലുള്ള പിരിമുറുക്കം വർദ്ധിച്ചു. റഷ്യയുമായുള്ള സമാധാന ചർച്ചകൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രധാന ഭിന്നത.

വിയോജിപ്പുകൾ ഉണ്ടെങ്കിലും ക്ഷണിച്ചാൽ താൻ വീണ്ടും വൈറ്റ് ഹൗസിലെത്തുമെന്ന് സെലെൻസ്‌കി പറഞ്ഞു. പക്ഷേ യുക്രൈൻറെ ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശത്തിലൂടെ യുക്രൈൻറെ 20 ശതമാനം ഭൂമി റഷ്യ കൈവശപ്പെടുത്തിയിരിക്കുകയാണ്.

You might also like

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശനം സെപ്റ്റംബർ 12, 13 തീയതികളിൽ

പ്രധാനമന്ത്രി മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോര്‍വീജിയന്‍ പത്രം; വംശീയ അധിക്ഷേപമെന്ന് കടുത്ത വിമര്‍ശനം

ഡാനിയേൽ സ്മിത്തിന്റെ  ആൽബർട്ട റഫറണ്ടം തട്ടിപ്പ്; മാർക്ക് കാർണി

രാജ്യത്തെ ഒന്നിച്ച് നിർത്തും:പിയേർ പൊളിയേവ്

ഒരാഴ്ചയ്ക്കിടെ വർധിച്ചത് 4 രൂപയിലേറെ: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; ഇനിയും ഉയരാൻ സാധ്യത

നയതന്ത്ര ദൗത്യങ്ങൾ പ്രതിസന്ധിയിൽ: വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ

Top Picks for You
Top Picks for You