newsroom@amcainnews.com

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന അൾത്താരയിൽ അതിക്രമിച്ചു കയറിയ യുവാവ് അമൂല്യമായ മെഴുകുതിരിക്കാലുകൾ നശിപ്പിച്ചു. മാർപാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ആറു മെഴുകുതിരിക്കാലുകളാണ് തകർത്തത്. വാസ്തുവിദ്യാ വിദഗ്ധൻ ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലായിരുന്നു യുവാവിന്റെ അക്രമം.

ബലിപീഠത്തിലെ വിരി നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഭടന്മാർ ഇയാളെ പിടികൂടി. തുടർന്ന് ബസലിക്കയിലെ സുരക്ഷ ശക്തമാക്കി. കത്തോലിക്കാ സഭയുടെ ജൂബിലി വർഷത്തിലാണ് വിശ്വാസികളെ ആശങ്കയിലാക്കിയ ആക്രമണം. 3.2 കോടി തീർഥാടകർ ഈ വർഷം റോമിൽ എത്തുമെന്നാണ് പ്രതീക്ഷ. 2019ലും സമാനമായ രീതിയിൽ വിളക്കുകാലുകൾ ഒരു യുവാവ് അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.

You might also like

വഞ്ചനാക്കുറ്റം: കനേഡിയൻ പൗരനെതിരെ യു.എസിൽ കേസ്

രണ്ട് ഇന്ത്യക്കാർ എവറസ്റ്റ് കൊടുമുടി കീഴടക്കി; മടങ്ങിവരുന്നതിനിടെ ‘ഡെത്ത് സോണിൽ’ വെച്ച് മരണം

രൂപത്തെച്ചൊല്ലിയുള്ള പരിഹാസം; കരിയർ തകർച്ചയുടെ വക്കിൽ നിന്നും ചരിത്രനേട്ടത്തിലേക്ക് കുതിച്ച ഗുരീന്ദർവീറിന്റെ കഥ

യു.എസ്-ഇറാൻ സമാധാന ചർച്ച: ട്രംപിന്റെ മുന്നറിയിപ്പുകൾക്കിടയിൽ ഇറാൻ പ്രതിനിധി സംഘം ഖത്തറിലെത്തി

എഡ്മൻ്റണിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ടൊറന്റോയിൽ വൻ കവർച്ച; ഒരുകോടിയിലധികം ഡോളർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു

Top Picks for You
Top Picks for You