newsroom@amcainnews.com

പരോൾ തടവുകാരന്റെ അവകാശം, കൊലക്കേസ് പ്രതിയുടെ ​ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പോയതിൽ എന്താണ് തെറ്റ്? ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ടിപി കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പരോള്‍ തടവുകാരന്‍റെ അവകാശമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും പരോള്‍ നല്‍കുന്നതില്‍ സിപിഎം ഇടപെടാറില്ല. പരോള്‍ നല്‍കുന്നത് അപരാധമെന്നോ അപരാധമല്ലെന്നോ താന്‍ പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തതിനേയും എം.വി.ഗോവിന്ദന്‍ ന്യായീകരിച്ചു. നേതാക്കള്‍ പോയത് മര്യാദയുടെ ഭാഗമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുന്നത് മഹാപരാധമാണോ എന്നായിരുന്നു ചോദ്യം. പാര്‍ട്ടി തള്ളിപ്പറഞ്ഞവരുടെ പരിപാടികളിലും നേതാക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You might also like

ടെക്സസിൽ കനത്ത പ്രളയം: 24 മരണം, നിരവധി പേരെ കാണാതായി

ഓട്ടോമോട്ടീവ് സെക്ടർ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തി മാർക്ക് കാർണി

ഒൻ്റാരിയോയിൽ പൊതു ജനാരോഗ്യ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം നല്കാനൊരുങ്ങി സർക്കാർ

മസ്‌കിന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ വ്യക്തമാക്കണം; ടെസ്‌ല ബോർഡിന് മുൻ ഡോജ് ഉപദേഷ്ടാവ് ജെയിംസ് ഫിഷ്ബാക്കിന്റെ കത്ത്

കനേഡിയൻ സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട വിവാദ ഫേസ്ബുക്ക് പേജ്: സൈനിക പോലീസ് അന്വേഷണം തുടങ്ങി

കുടിയേറ്റക്കാർക്കുള്ള സാമൂഹിക സേവനങ്ങൾ തുടരണോ എന്ന വിഷയത്തിൽ ആൽബെർട്ടയിൽ ചർച്ചകൾ പുരോഗമിക്കുന്നു

Top Picks for You
Top Picks for You