newsroom@amcainnews.com

ഗോര്‍ഡി ഹൗ പാലം ഉദ്ഘാടനച്ചടങ്ങ്: യുഎസ് പ്രതിനിധികളെ ഒഴിവാക്കി കാനഡ

യുഎസിനെയും കാനഡയെയും ബന്ധിപ്പിക്കുന്ന ഗോര്‍ഡി ഹൗ അന്താരാഷ്ട്ര പാലം ഉദ്ഘാടനത്തിന് മുമ്പേ രാഷ്ട്രീയ വിവാദത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് അമേരിക്ക പ്രതിനിധികളെ കാനഡ ഒഴിവാക്കി. എട്ട് വര്‍ഷംകൊണ്ട് നിര്‍മാണം പൂര്‍ത്തിയായ 6.4 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവിലുള്ള പാലം അമേരിക്കയിലെ ഡെട്രോയിറ്റിനെയും കാനഡയിലെ വിന്‍സറിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയാണ്.

ഉദ്ഘാടനച്ചടങ്ങില്‍ ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്കയുടെ പുതിയ തീരുവ നടപടികളുടെ പശ്ചാത്തലത്തില്‍ കാനഡ സ്വന്തം നിലയ്ക്ക് ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. ‘ഇന്നത്തെ ദിവസം കാനഡയുടെ നേട്ടം ആഘോഷിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്,’ എന്ന് കാനഡയുടെ അടിസ്ഥാനസൗകര്യ മന്ത്രി ഗ്രെഗര്‍ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. അമേരിക്ക-കാനഡ വ്യാപാരബന്ധം ഇതിനകം തന്നെ തീരുവ തര്‍ക്കങ്ങളുടെ പേരില്‍ സമ്മര്‍ദത്തിലായ സാഹചര്യത്തിലാണ് പാലം ഉദ്ഘാടനവും വിവാദമായത്.

You might also like

ചൈനീസ് വാദങ്ങൾ തള്ളി ഇന്ത്യ; ‘പരമാധികാര ചോദ്യങ്ങൾ ഉയർത്തേണ്ടത് ഇന്ത്യയെന്ന്’ മറുപടി

മോഷ്ടിച്ച ടങ്സ്റ്റണ്‍ ഓക്‌സൈഡ് പൗഡറുമായി ഇന്ത്യന്‍ വംശജന്‍ അമേരിക്കയില്‍ അറസ്റ്റില്‍

ആന്ത്രോപിക്കിന് കനത്ത വെല്ലുവിളി: കുറഞ്ഞ ചെലവിൽ സൈബർ സുരക്ഷയൊരുക്കാൻ ഗൂഗിളിന്റെ ‘ജെമിനി 3.5 ഫ്ലാഷ് സൈബർ’

യു.എ.ഇയിലും ആഗോളതലത്തിലും ചാറ്റ്ജിപിടി സേവനങ്ങൾ തടസ്സപ്പെട്ടു; പ്രശ്നം പരിഹരിക്കാൻ അന്വേഷണം ആരംഭിച്ചതായി ഓപ്പൺഎഐ

പുതിയ സമയക്രമത്തിലേക്ക് ആൽബർട്ട: നവംബർ മുതൽ സമയമാറ്റം പ്രാബല്യത്തിൽ

മകളുടെ വിവാഹസന്തോഷം അതിരു കടന്നു; അപൂർവ്വ ഹൃദയരോഗം ബാധിച്ച് 65-കാരി ആശുപത്രിയിൽ

Top Picks for You
Top Picks for You