അമേരിക്കയിൽ ഔഷധ നിർമ്മാണം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് 2026 ഓഗസ്റ്റ് മുതൽ ഘട്ടംഘട്ടമായി തീരുവ വർദ്ധിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു.
ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ഘടനാപരമായ തീരുവ പ്ലാൻ അനുസരിച്ച്, മരുന്ന് നിർമ്മാണം അമേരിക്കയിലേക്ക് മാറ്റാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് രണ്ട് വർഷത്തെ സാവകാശം ലഭിക്കും. അല്ലാത്തപക്ഷം 200% വരെ നികുതി നേരിടേണ്ടി വരും.
ട്രൂത്ത് സോഷ്യലിലെ (Truth Social) പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “2026 ഓഗസ്റ്റ് 1 മുതൽ അമേരിക്കയിലേക്ക് കൊണ്ടുവരുന്ന എല്ലാ ജനറിക് മരുന്നുകൾക്കും തുടർന്നുള്ള രണ്ട് വർഷത്തേക്ക് പൂജ്യം ശതമാനം (0%) നികുതിയായിരിക്കും. അതിനുശേഷം ഒരു വർഷത്തേക്ക് നികുതി 100 ശതമാനമായും, തുടർന്ന് 200 ശതമാനമായും ഉയർത്തും.”







