newsroom@amcainnews.com

കുമളിയിൽ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസ‌്: 11 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

ഇടുക്കി: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്. 2013 ജൂലൈയിലാണ് ഷെഫീഖ് പിതാവിൻറെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്.

2021ൽ കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ, ദയയർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. കേസിൽ മെഡിക്കൽ റിപ്പോർട്ടുകളാണ് നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിൻറെ സംരക്ഷണയിലാണ് ഷെഫീഖ്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

You might also like

നികുതി അടയ്ക്കാത്തതിന് ഗ്രീൻ കാർഡ് റദ്ദാക്കി; കനേഡിയൻ പൗരനെ നാടുകടത്തുന്നു; ‘അലിഗേറ്റർ അൽകാട്രാസിലെ’ നരകയാതന വെളിപ്പെടുത്തി ഡിക്സൺ

കുതിച്ചുയർന്ന് ന്യൂഫൗണ്ട്‌ലാൻഡ് ഭവന വിപണി; വിലയിൽ 30 ശതമാനം വരെ വർദ്ധനവ്; സാധാരണക്കാർക്ക് തിരിച്ചടി

നിയമം മാറുമോ? ഒന്നിലധികം പങ്കാളികളുമായി താമസിക്കുന്ന കനേഡിയൻമാരുടെ എണ്ണം കൂടുന്നു; പുതിയ റിപ്പോർട്ടുകൾ

യുദ്ധം ജയിക്കുമോ? തോൽക്കുമോ? ഓൺലൈനിൽ പണം വാരാം; ഓൺലൈൻ ‘ബെറ്റിംഗ്’ വിപണി സജീവമാകുന്നു; ധാർമ്മികത ചോദ്യം ചെയ്ത് വിദഗ്ധർ

ബഹിരാകാശത്തുനിന്ന് ഒരു അപൂർവ ദൃശ്യം: കാനഡയിലെ പുരാതന മഞ്ഞുപാളിയെ കാർന്നുതിന്നുന്ന തടാകം

ഇറാൻ യുദ്ധത്തെത്തുടർന്ന് ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞു

Top Picks for You
Top Picks for You