newsroom@amcainnews.com

കുമളിയിൽ നാലര വയസുകാരനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസ‌്: 11 വർഷങ്ങൾക്ക് ശേഷം ഇന്ന് വിധി

ഇടുക്കി: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ക്രൂരമായി പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. പിതാവും രണ്ടാനമ്മയുമാണ് കേസിലെ പ്രതികൾ. സംഭവം നടന്ന് പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാണ് തൊടുപുഴ സെഷൻസ് കോടതി വിധി പറയുന്നത്. 2013 ജൂലൈയിലാണ് ഷെഫീഖ് പിതാവിൻറെയും രണ്ടാനമ്മയുടെയും ക്രൂര പീഡനത്തിന് ഇരയായത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു കൊടിയ മർദനവിവരം പുറം ലോകമറിഞ്ഞത്.

2021ൽ കേസിൻ്റെ വിചാരണ തുടങ്ങി. പ്രതികൾക്ക് മറ്റ് മക്കളുണ്ടെന്നത് പരിഗണിക്കണമെന്നും അപസ്‍മാരം ഉള്ള കുട്ടി കട്ടിലിൽനിന്ന് വീണപ്പോഴുണ്ടായ പരിക്കുകളാണെന്നും ശരീരത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്ന വാദങ്ങളും പ്രതിഭാഗം ഉന്നയിച്ചു. എന്നാൽ, ദയയർഹിക്കാത്ത കുറ്റമാണ് പ്രതികൾ ചെയ്‍തതെന്നായിരുന്നു പ്രൊസിക്യൂഷൻ വാദം. കേസിൽ മെഡിക്കൽ റിപ്പോർട്ടുകളാണ് നിർണായകമായത്. വർഷങ്ങളായി തൊടുപുഴ അൽ- അസ്ഹർ മെഡിക്കൽ കോളജിൻറെ സംരക്ഷണയിലാണ് ഷെഫീഖ്. സർക്കാർ ചുമതലപ്പെടുത്തിയ രാഗിണി എന്ന ആയയാണ് കുട്ടിയെ പരിചരിക്കുന്നത്.

You might also like

വിദേശ ഡോക്ടർമാർക്ക് കാനഡയിൽ പ്രാക്ടീസ് ചെയ്യുന്നത് എളുപ്പമാക്കാൻ പുതിയ സംവിധാനം വരുന്നു; പിഇഐ-മക്മാസ്റ്റർ കൊളാബറേറ്റീവ് ഹോസ്പിറ്റലിസ്റ്റ് ഫെലോഷിപ്പ്

പ്രധാന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ 2035ടെ പരമാവധി ശേഷിയിലെത്തും; മാലിന്യ സംസ്കരണത്തിന് ജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടി ടൊറൻ്റോ

ഇറാനില്‍ ഇന്റര്‍നെറ്റിന് നിയന്ത്രണം; സ്റ്റാര്‍ലിങ്ക് സേവനം ലഭ്യമാക്കി ഇലോണ്‍ മസ്‌ക്

ബിരുദ പഠനം കഴിഞ്ഞിറങ്ങുന്ന യുവാക്കൾക്ക് ആശങ്ക; കാനഡയിൽ യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ നഗരമായി ബ്രിട്ടീഷ് കൊളംബിയ

ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം; ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക: മുന്നറിയിപ്പുമായി കാനഡ

കാളയിറച്ചിയോ പോത്തിറച്ചിയോ, എതാണ് ​ഗുണത്തിൽ മുൻപിൽ? എങ്ങനെ രണ്ടും തിരിച്ചറിയാം?

Top Picks for You
Top Picks for You