newsroom@amcainnews.com

‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി; പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം

ക്വെറ്റ: ‘ഓപ്പറേഷൻ ഹെറോഫിലൂടെ’ സൈനികരും പൊലീസുകാരും ഉൾപ്പെടെ നൂറുകണക്കിനുപേരെ വധിച്ചതായി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) അവകാശപ്പെട്ടതിനു പിന്നാലെ ആക്രമണം കടുപ്പിച്ച് പാക്ക് സൈന്യം. ബിഎൽഎ നേതാക്കളെ തേടി പാക്കിസ്ഥാൻ സൈന്യം തിരച്ചിൽ ശക്തമാക്കി. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 31 സാധാരണക്കാരും 17 പാക് സൈനികരും കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ബിഎൽഎയുടെ ഭാഗത്ത് 145 പേർ കൊല്ലപ്പെട്ടു.

പതിവിലും വിപരീതമായി ശനിയാഴ്ച സംഘടിതമായി ആസൂത്രണത്തോടെയാണ് ബിഎൽഎ സൈന്യത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഒരേസമയം റെയിൽ, റോഡ് ഗതാഗതങ്ങളെ ആക്രമിച്ചായിരുന്നു തുടക്കം. ഒരു ഡസനോളം സ്ഥലങ്ങളിൽ ഒരേസമയം ആക്രമണം നടത്താനും ബിഎൽഎയ്ക്കു കഴിഞ്ഞു. ഒട്ടേറെ പാക്കിസ്ഥാൻ സർക്കാർ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്.

സുരക്ഷാ നടപടികളുടെ ഭാഗമായി ക്വെറ്റ മേഖലയിൽ ട്രെയിൻ സർവീസുകൾ പാക്കിസ്ഥാൻ നിർത്തിവച്ചിരിക്കുന്നു. ഇന്റർനെറ്റ് സേവനങ്ങളും റദ്ദ് ചെയ്തിരുന്നു. അതേസമയം ബിഎൽഎയ്ക്ക് പിന്തുണ നൽകുന്നതായുള്ള പാക് ആരോപണം ഇന്ത്യ നിഷേധിച്ചു. സ്വന്തം ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള പതിവ് തന്ത്രങ്ങളെന്നു പറഞ്ഞാണ് ഇന്ത്യയുടെ തിരിച്ചടി.

You might also like

ടോറി കൺവൻഷനിൽ ആവേശമായി ഡാനിയേൽ സ്മിത്ത്

അഞ്ച് വയസ്സുകാരനെയും പിതാവിനെയും ഐസിഇ കസ്റ്റഡിയിലെടുത്ത നടപടി: ഇരുവരെയും ഉടൻ വിട്ടയക്കാൻ ഉത്തരവ്, രൂക്ഷമായി വിമർശിച്ച് യുഎസ് കോടതി

ടൊറൻ്റോ പൊലീസ് സ്പെഷ്യൽ കോൺസ്റ്റബിൾ: അപേക്ഷിക്കാം ഫെബ്രുവരി 6 വരെ

മുൻതലമുറക്കാർ ലൈസൻസ് എടുക്കാൻ കാട്ടിയിരുന്ന ആവേശം ഇന്നത്തെ കൗമാരക്കാർക്കിടയിലില്ല; ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ് പോലും ആവശ്യമില്ലാത്ത കാലം വരുമെന്ന് യൂബർ പ്രസിഡൻ്റ് ആൻഡ്രൂ മക്ഡൊണാൾഡ്

ഹിസ്ബുള്ളയ്ക്ക് വേണ്ടി കാനഡയിൽനിന്ന് പണം വെളുപ്പിച്ചു നൽകി; വാണിജ്യ പ്രമുഖൻ ഫഹദ് സോവാനെയെ രാജ്യത്തുനിന്ന് പുറത്താക്കാൻ കനേഡിയൻ ഫെഡറൽ കോടതിയുടെ ഉത്തരവ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആൽബർട്ട വാഹന ഇൻഷുറൻസ് മേഖല

Top Picks for You
Top Picks for You