ബ്രാംപ്ടണിൽ വീടിനു തീപിടിച്ച് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മുതിർന്ന ഒരാളുടേതാണെന്നാണ് പൊലീസ് അറിയിച്ചു. ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇപ്പോഴും ഒരു കുട്ടിയെയും ഒരു മുതിർന്ന പൗരനെയും കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തിൽ പരുക്കേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പീൽ പൊലീസ് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
ഈ വീട്ടിൽ ഒരേ കുടുംബത്തിൽപ്പെട്ട 11 പേർ താമസിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും വിവിധ തലമുറകളിൽപ്പെട്ടവരാണ്. അതേസമയം, വീടിന്റെ ഉടമ ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ആളുകളെ ഒരുമിച്ച് താമസിപ്പിച്ചതെന്നും ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ വ്യക്തമാക്കി. വീടിന്റെ ബേസ്‌മെന്റ് യൂണിറ്റ് നിർമ്മാണത്തിന് സിറ്റി ആവശ്യപ്പെട്ട പരിശോധനകൾ ഉടമ പൂർത്തിയാക്കിയിരുന്നില്ലെന്നും മേയർ ആരോപിച്ചു. അന്വേഷണം തുടരുന്നു.







