newsroom@amcainnews.com

ICC-യുമായി നേരിട്ട് ഏറ്റുമുട്ടാന്‍ US; നെതന്യാഹു, അഫ്ഗാന്‍ വിഷയങ്ങള്‍ അന്വേഷിക്കുന്ന ജഡ്ജിമാര്‍ക്ക് വിലക്ക്

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുമായുള്ള (ഐസിസി) ഏറ്റുമുട്ടല്‍ കടുപ്പിച്ച് അമേരിക്ക. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മറ്റുള്ളവര്‍ക്കുമെതിരായ കേസുകളില്‍ ഉള്‍പ്പെട്ട ഒരു ഫ്രഞ്ച് ജഡ്ജിക്കും ഒട്ടേറെ ഉദ്യോഗസ്ഥര്‍ക്കും അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് വ്യാഴാഴ്ച ഈ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ഫ്രാന്‍സിലെ ജഡ്ജി നിക്കോളാസ് ഗില്ലോയെ ലക്ഷ്യമിട്ടാണ് മാര്‍ക്കോ റൂബി പുതിയ പ്രഖ്യാപനം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണമായി ഐസിസി പരിഗണിച്ച കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജാണ് നിക്കോളാസ്. അഫ്ഗാനിസ്ഥാനിലെ യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ പങ്കുവഹിച്ചതിന് കനേഡിയന്‍ ജഡ്ജി കിംബര്‍ലി പ്രോസ്റ്റിനും യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫിജിയിലെ നഷത് ഷമീം ഖാന്‍, സെനഗലിലെ മാമെ മന്‍ഡിയെ നിയാങ് എന്നീ ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കപ്പെട്ടവരുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നെതന്യാഹുവിനും ഗാലന്റിനുമെതിരായ വാറണ്ടുകള്‍ക്കുള്ള പിന്തുണ ഉള്‍പ്പെടെ, ഇസ്രയേലിനെതിരായ ഐസിസിയുടെ നിയമവിരുദ്ധമായ നടപടികളെ പിന്തുണച്ചതിനാണ് രണ്ട് ഡെപ്യൂട്ടി പ്രോസിക്യൂട്ടര്‍മാരെയും വിലക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്പറഞ്ഞു.

You might also like

ലക്നൗവിലെ കോച്ചിങ് സെന്ററിൽ വൻ തീപിടിത്തം: നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

ചൈനീസ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം: ബെയ്ജിങ്ങുമായി ഒരു വ്യാപാര യുദ്ധത്തിന് യൂറോപ്പ് തയ്യാറാകുമോ?

രണ്ട് പതിറ്റാണ്ടോളം ഫെഡറൽ റിസർവിനെ നയിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ അലൻ ഗ്രീൻസ്പാൻ അന്തരിച്ചു

അഭയാർത്ഥി നിയമങ്ങളിൽ മാറ്റവുമായി കാനഡ: അപേക്ഷാ പ്രക്രിയ ഇനി സുതാര്യം

ഇന്ധന നികുതിയിളവ് നൽകാൻ ആൽബർട്ട സർക്കാർ

കാലാവസ്ഥ വ്യതിയാനം: കാനഡയിൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

Top Picks for You
Top Picks for You