newsroom@amcainnews.com

‘ട്രംപിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തും’; ഭീഷണിഉയര്‍ത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തട്ടിക്കൊണ്ടുപോകുമെന്നും കൊലപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയ ഇന്ത്യാന സ്വദേശിനി അറസ്റ്റില്‍. നതാലി റോസ് ജോണ്‍സ് (50) എന്ന സ്ത്രീയെയാണ് യുഎസ് ഫെഡറല്‍ അധികാരികള്‍ കസ്റ്റഡിയിലെടുത്തത്.

ഓഗസ്റ്റ് 6-ന് ജോണ്‍സ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുഎസ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. ഓഗസ്റ്റ് 15-ന് യുഎസ് സീക്രട്ട് സര്‍വീസ് ജോണ്‍സിനെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ ട്രംപിനെ ‘ഭീകരവാദി’ എന്നും ‘നാസി’ എന്നും വിശേഷിപ്പിച്ചു. കോവിഡ് നയങ്ങളുടെ പേരില്‍ ട്രംപിനോടുള്ള പ്രതികാരമാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് ജോണ്‍സ് വെളിപ്പെടുത്തി.

ഓഗസ്റ്റ് 16-ന് വൈറ്റ് ഹൗസിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഇവര്‍ പങ്കെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ ട്രംപിനെ ഉപദ്രവിക്കാന്‍ നിലവില്‍ ആഗ്രഹമില്ലെന്ന് ജോണ്‍സ് പറഞ്ഞെങ്കിലും, അവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായി സ്ഥിരീകരിച്ചതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

You might also like

സൈജു കുറുപ്പിന്റെ ഹൊറർ ത്രില്ലർ ‘ഗു’ മനോരമമാക്സിൽ; കാത്തിരുന്ന ഒടിടി റിലീസ് എത്തി

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കാലാവസ്ഥ വ്യതിയാനം: കാനഡയിൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയരുന്നു

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

വടക്കൻ ആൽബർട്ടയിൽ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

Top Picks for You
Top Picks for You