newsroom@amcainnews.com

ട്രംപിന്റെ താരിഫ് നയത്തിലൂടെ യുഎസ് ഖജനാവിലേക്ക് എത്തിക്കുന്നത് കോടികൾ! എത്തിച്ചത് 12.5 ലക്ഷം കോടി രൂപ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികൾ. ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകൾ പ്രകാരം, താരിഫ് ഇനത്തിൽ 150 ബില്യൺ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ) സമാഹരിച്ചത്. ഇത് ഒരു റെക്കോർഡ് നേട്ടമാണ്. താരിഫ് വരുമാനത്തിലെ ഈ കുതിച്ചുചാട്ടം കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ജൂൺ മാസത്തിൽ ബജറ്റ് മിച്ചം നേടാൻ വൈറ്റ് ഹൗസിനെ സഹായിച്ചു. ജൂലൈ മാസത്തിൽ മാത്രം കസ്റ്റംസ് തീരുവ ഇനത്തിൽ 28 ബില്യൺ ഡോളറാണ് (ഏകദേശം 2.3 ലക്ഷം കോടി രൂപ) ലഭിച്ചത്. ഈ വർഷം ഒരു മാസം ലഭിക്കുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.

എല്ലാ ഇറക്കുമതി ഉത്പന്നങ്ങൾക്കും 10% അധിക നികുതി ഏർപ്പെടുത്തുകയും, വ്യാപാരക്കമ്മി കൂടിയ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്തുകയും ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയമാണ് ഈ നേട്ടത്തിന് പിന്നിൽ. ഈ നയം നടപ്പിലാക്കിയ ശേഷം നാല് മാസത്തിനുള്ളിൽത്തന്നെ ഏകദേശം 100 ബില്യൺ ഡോളർ (ഏകദേശം 8.3 ലക്ഷം കോടി രൂപ) അധികമായി ലഭിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തിന്റെ മൂന്നിരട്ടിയാണ്. താരിഫ് വഴി പ്രതിവർഷം 300 ബില്യൺ ഡോളറിലധികം വരുമാനം പ്രതീക്ഷിക്കുന്നതായി വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് ഫോക്‌സ് ബിസിനസിനോട് പറഞ്ഞു. കൂടാതെ, പ്രതിമാസ വരുമാനം 50 ബില്യൺ ഡോളർ വരെ ഉയർന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് സർക്കാർ ചുമത്തുന്ന നികുതിയാണ് താരിഫ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആണ് ഈ പണം ശേഖരിക്കുന്നത്. ഈ പണം പിന്നീട് ട്രഷറി ഡിപ്പാർട്ട്മെന്റിന്റെ പൊതുഫണ്ടിലേക്ക് മാറ്റുകയും, എങ്ങനെ ചെലവഴിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുകയും ചെയ്യുന്നു. രാജ്യത്തെ വ്യവസായങ്ങളെ സംരക്ഷിക്കാനും വരുമാനം കൂട്ടാനും ലക്ഷ്യമിടുന്ന താരിഫ്, പലപ്പോഴും ഉത്പന്നങ്ങളുടെ വില വർദ്ധിപ്പിക്കും. കാരണം, ഇറക്കുമതി ചെയ്യുന്ന കമ്പനികൾ നികുതിഭാരം ഉപഭോക്താക്കളിലേക്ക് കൈമാറും.

You might also like

കാനഡയിൽ യുവാക്കൾക്കിടയിൽ തീവ്രവാദി ആശയങ്ങൾ പടരുന്നു; ആശങ്കയറിയിച്ച് രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

മുഖ്യമന്ത്രി പദത്തിനായി മൂന്നിൽ മുറുക്കം: നിർണ്ണായക കോൺഗ്രസ് യോഗം ഇന്ന്

ഗവർണർ ജനറൽമാരുടെ ആനുകൂല്യങ്ങളിൽ നിയന്ത്രണം വരുന്നു; കണക്കുകളിൽ സുതാര്യത വേണമെന്ന് കാർണി

ട്രംപ് ഭരണകൂടം ഏഴ് മാസത്തിനിടെ അറസ്റ്റ് ചെയ്തത് 27,000 കുട്ടികളുടെ മാതാപിതാക്കളെ

കേരളത്തിൽ ത്രികോണപ്പയറ്റ്

കമ്മ്യൂണിറ്റി കായിക വിനോദങ്ങൾക്കായി പുതിയ ഉത്തേജനവുമായി ബെലാഞ്ചർ

Top Picks for You
Top Picks for You