newsroom@amcainnews.com

ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം

ബോളിവുഡ് ഹാസ്യതാരവും നടനുമായ കപിൽ ശർമയുടെ കാനഡയിലെ കഫെയ്ക്കു നേരേ വീണ്ടും ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലുള്ള സറെയിലെ ‘കാപ്‌സ് കഫെ’യ്ക്കു നേരേയാണ് വെടിവെയ്പുണ്ടായത്. തുടർച്ച‍യായ രണ്ടാം തവണയാണ് വെടിവെയ്പ്പുണ്ടാകുന്നത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിംഗ് സംഘവും ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തത്. കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 25 തവണയോളം അക്രമികൾ കഫേയ്ക്ക് നേരേ വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിൻറെയും ഉടമസ്ഥതയിലുള്ള കഫേ കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ ജൂലൈ 10ന് ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. അന്നത്തെ ആക്രമണത്തിൻറെ ഉത്തരവാദിത്വവും ഖലിസ്ഥാൻ ഭീകരനായ ഹർജീത് സിങ് ലാഡി ഏറ്റെടുത്തിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് വെടിവെയ്പുകളെക്കുറിച്ചും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You might also like

തൊഴിൽക്ഷാമം പരിഹരിക്കാൻ 6 ബില്യൺ ഡോളറിന്റെ വൻപദ്ധതി; പ്രതീക്ഷയോടെ കനേഡിയൻ വിദ്യാർത്ഥികൾ

വോട്ടർ പട്ടിക ചോർച്ച: ആൽബർട്ടയിൽ നിയമപരിഷ്കാരത്തിനൊരുങ്ങി ഡാനിയേൽ സ്മിത്ത്

ടൊറന്റോ റാപ്‌റ്റേഴ്സിന്റെ ഐതിഹാസിക വിജയം; ആവേശകരമായ ഓവർടൈമിൽ ക്ലീവ്‌ലാൻഡ് കാവലിയേഴ്‌സിനെ വീഴ്ത്തി റാപ്‌റ്റേഴ്സ് ഏഴാം പോരാട്ടത്തിന്

ഒക്ലഹോമ തടാകക്കരയിലെ വെടിവെപ്പ്: പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കാം; പ്രതികൾക്കായി തിരച്ചിൽ തുടരുന്നു

ലോകകപ്പ് ഫുട്ബോൾ സുരക്ഷയ്ക്കായി 145 ദശലക്ഷം ഡോളർ കൂടി അനുവദിച്ച് കാനഡ

യു.എസ് കോംബാറ്റ് ഡ്രോൺ ഇറാൻ തകർത്തു; പേർഷ്യൻ ഗൾഫിൽ വ്യോമാക്രമണം

Top Picks for You
Top Picks for You