newsroom@amcainnews.com

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് മാര്‍പാപ്പ

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിരസമാധാനമാണ് ഉടന്‍ വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റല്‍ ഗണ്‍ദോല്‍ഫോയിലാണു മാര്‍പാപ്പയെ സെലെന്‍സ്‌കി സന്ദര്‍ശിച്ചത്. രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാര്‍പാപ്പ ഇവിടെയെത്തിയത്.

സംഘര്‍ഷം അവസാനിപ്പിച്ച് ദീര്‍ഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു.

മാര്‍പാപ്പയായി ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ മാര്‍പാപ്പ വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നത്. വത്തിക്കാനില്‍ മേയ് 18 നായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടര്‍ന്ന് ജൂണ്‍ നാലിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി മാര്‍പാപ്പ ഫോണില്‍ സംസാരിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ലിയോ മാര്‍പാപ്പ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മുന്‍പ് പ്രസ്താവിച്ചിരുന്നു.

You might also like

മലയാളി അഭിഭാഷക സിമി ചാക്കോ കാനഡയിൽ അന്തരിച്ചു

ജൂൺ 30-ന് പുതിയ മൂൺ ബേസ് ദൗത്യത്തിന്റെ പുരോഗതി നാസ പ്രഖ്യാപിക്കും

പിആർ നിയമങ്ങൾ പരിഷ്കരിച്ച് ഒൻ്റാരിയോ: സ്ഥിര താമസത്തിന് ഇനി വർക്ക്ഫോഴ്സ് പ്രയോറിറ്റി സ്ട്രീം

യൂട്യൂബ് നോക്കി വീട്ടിൽ പ്രസവിക്കാൻ ശ്രമം: അമിത രക്തസ്രാവത്തെ തുടർന്ന് യുവതിക്ക് ദരുണാന്ത്യം

ഹൈവേകളിലെ വേഗപരിധി വർധിപ്പിച്ച് ഒൻ്റാരിയോ സർക്കാർ

യു.എസ്. കോടതിവിധിക്ക് പിന്നാലെ കൂടുതൽ ഹെയ്തി സ്വദേശികൾ കാനഡയിലേക്ക് വരാൻ ശ്രമിക്കുമെന്ന് മുന്നറിയിപ്പ്

Top Picks for You
Top Picks for You