newsroom@amcainnews.com

ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

ഇസ്രയേല്‍ വീണ്ടും യുദ്ധത്തിന് മുതിര്‍ന്നാല്‍, വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസാവി. അങ്ങനെയൊരു സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന.

രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യാക്രമണ പദ്ധതി തയ്യാറാണെന്നും, ഇസ്രയേലി അതിക്രമമുണ്ടായാല്‍ അത് നടപ്പാക്കുമെന്നും മൗസാവി പറഞ്ഞു. സൈന്യത്തോടൊപ്പം രാജ്യത്തെ ജനങ്ങളും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇസ്രയേല്‍ ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്യുകയാണെന്നും, രാജ്യത്തെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അവരുടെ പദ്ധതികള്‍ പരാജയപ്പെട്ടുവെന്നും മൗസാവി കൂട്ടിച്ചേര്‍ത്തു.

You might also like

കവനൻ്റ് ഹെൽത്തുമായുള്ള കരാറിന് അംഗീകാരം: ആൽബർട്ടയിൽ നഴ്സുമാർക്ക് ശമ്പള വർധന

തീപിടുത്തത്തിന് സാധ്യത, ‘ലോജിക്സ്’ പവർ ബാങ്കുകൾക്ക് ഹെൽത്ത് കാനഡയുടെ വിലക്ക്; 20,000 പവർ ബാങ്കുകൾ തിരിച്ചുവിളിക്കുന്നു

അതിർത്തി കടക്കാൻ താമസമെടുക്കും: നെക്സസ്, ഗ്ലോബൽ എൻട്രി സംവിധാനങ്ങൾ യുഎസ് നിർത്തിവെച്ചു

ഡല്‍ഹിയില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിഭാഷകന് നേരെ വെടിവെപ്പ്; ഒരാള്‍ക്ക് പരുക്ക്

ആൽബെർട്ട പ്രവിശ്യയിൽ പ്രാഥമിക ആരോഗ്യ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമെന്ന് സർക്കാർ; ഡോക്ടർമാരെ കണ്ടെത്താൻ പുതിയ പോർട്ടൽ

ക്യൂബ പ്രതിസന്ധിയിൽ: ക്യൂബൻ അംബാസിഡർ ഇന്ന് കനേഡിയൻ പാർലമെൻ്റിൽ

Top Picks for You
Top Picks for You