newsroom@amcainnews.com

ഹാമിൽട്ടണിൽ ഇന്ത്യൻ വംശജയുടെ കൊലപാതകം: കോമണ്‍-ലോ ബോയ്ഫ്രണ്ട് അറസ്റ്റിൽ

ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വംശജയുടെ കൊലപാതകത്തില്‍ ലിവ്-ഇന്‍ പാര്‍ട്ണര്‍ അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10 മുതല്‍ കാണാതായ ഇന്ത്യന്‍ വംശജ 40 വയസ്സുള്ള ശാലിനി സിങ്ങിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അവരുടെ ലിവ്-ഇന്‍ പാര്‍ട്ണര്‍ ജെഫ്രി സ്മിത്ത് (42)നെ അറസ്റ്റ് ചെയ്തതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു.

ശാലിനി സിങ്ങിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 24-ന് ഹാമില്‍ട്ടണിനടുത്തുള്ള കാലിഡോണിയയിലുള്ള ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. മെയ് 21-ന്, ഈ സ്ഥലത്ത് നിന്ന് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയില്‍ മനുഷ്യാവശിഷ്ടങ്ങള്‍ ശാലിനി സിങ്ങിന്റേതാണെന്ന് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. താമസിയാതെ, അവരുടെ ലിവ്-ഇന്‍ പാര്‍ട്ണര്‍ ജെഫ്രി സ്മിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2024 ഡിസംബര്‍ 4-ന് ജെഫ്രി സ്മിത്തിനൊപ്പം താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് അവര്‍ അമ്മ അനിത സിങ്ങിനോട് ഫോണില്‍ സംസാരിച്ചിരുന്നതായും തുടര്‍ന്നാണ് ശാലിനി കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. കെട്ടിടത്തിലും സമീപത്തുമുള്ള നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം, ഡിസംബര്‍ 4-ന് ശേഷം ശാലിനി സിങ് ഒരിക്കലും കെട്ടിടം വിട്ടുപോയിട്ടില്ലെന്നും അതിനുശേഷം ഉടന്‍ തന്നെ അവര്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശാലിനിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ മാലിന്യ നിര്‍മാര്‍ജന സംവിധാനം വഴി കെട്ടിടത്തില്‍ നിന്ന് നീക്കം ചെയ്തതായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. കെട്ടിടത്തിലെ മാലിന്യം ഗ്ലാന്‍ബ്രൂക്ക് ലാന്‍ഡ്ഫില്ലിലേക്ക് മാറ്റുന്നതിനാല്‍ മാസങ്ങളോളം ഈ പ്രദേശം അരിച്ചുപെറുക്കിയ ശേഷം, മെയ് 21-ന് ഉദ്യോഗസ്ഥര്‍ മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തി.

You might also like

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

യുഎസ് വ്യോമസേന ഇറാനെ ആക്രമിച്ചത് ‘സിറ്റുവേഷൻ റൂമിൽ’ ഇരുന്ന് ലൈവായി കണ്ട് ട്രംപ്; ദൃശ്യങ്ങൾ പുറത്തു

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യങ്ങള്‍

ഗുരുതര രോഗബാധിതര്‍ക്ക് ദയാമരണം: ബില്ലിന് അംഗീകാരം

ഖമനയി ബങ്കറില്‍ കഴിയുന്നതിനാല്‍ ഇറാന്റെ പരമോന്നത നേതൃസ്ഥാനത്തേക്ക് 3 പേരെ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്

കാനഡയിലെ മുന്‍ ലിബറല്‍ കാബിനറ്റ് മന്ത്രി ജോണ്‍ മക്കല്ലം അന്തരിച്ചു

Top Picks for You
Top Picks for You