newsroom@amcainnews.com

ആണവ കേന്ദ്രങ്ങൾ നേരേ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറണുകൾ

ടെൽ അവീവ്: യുഎസിന്റെ നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനു പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങിയെന്ന് റിപ്പോർട്ട്. ഇസ്രയേലിലേക്ക് ഇറാൻ മിസൈലുകൾ തൊടുത്തെന്ന് ഇസ്രയേൽ സൈനിക വക്താവ് വ്യക്തമാക്കി. മിസൈലുകളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ നടത്തുന്നുണ്ട്.

ഇനിയൊരു നിർദേശം വരുന്നതു വരെ പൊതുജനത്തോട് ഷെൽട്ടറിലേക്കും സംരക്ഷിത മേഖലകളിലേക്കും മാറുന്നതിന് നിർദേശിച്ചിട്ടുണ്ട്. അതിനിടെ, യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യുഎൻ ചാർട്ടറും ലംഘിച്ചതിനെതിരെ യുഎസിന്മേൽ നടപടിയെടുക്കാൻ യുഎൻ മുന്നോട്ടു വരണമെന്നും അമീർ ആവശ്യപ്പെട്ടു.

അതേസമയം, യുഎസുമായുള്ള വെടിനിർത്തല്‍ കരാർ റദ്ദാക്കുന്നതിന്റെ സൂചന നൽകി ഹൂതികൾ രംഗത്തെത്തി. യുഎസുമായി വെടിനിർത്തൽ കരാറുണ്ടായത് ‘യുഎസ്– ഇറാൻ യുദ്ധ’ത്തിനു മുൻപാണെന്ന് ഹൂതികളുടെ വക്താവ് പറഞ്ഞു. ഇറാനെ ആക്രമിച്ചതിനുള്ള പ്രതികരണമായി ആക്രമണം ഉറപ്പാണ്, അത് എപ്പോൾ എന്നതിൽ മാത്രമേ ഇനി തീരുമാനമെടുക്കേണ്ടതുള്ളൂ എന്നും ഹൂതി വക്താവ് പറഞ്ഞു. 2025 മേയിലാണ് യുഎസിന്റെ കപ്പലുകൾക്കു നേരെ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഹൂതികളെ യുഎസ് ആക്രമിക്കില്ലെന്ന ഉറപ്പിന്മേലായിരുന്നു അത്. അതേസമയം ഗാസയിലെ ആക്രമണത്തിനു മറുപടിയായി ഇസ്രയേലിനെ ഹൂതികൾ നിരന്തരം ആക്രമിക്കുന്നുണ്ട്.

You might also like

മെറ്റൽ കൗണ്ടർ താരിഫ് മാറ്റങ്ങൾ ജൂലൈ 21ന്: കനേഡ്യൻ പ്രധാനമന്ത്രി മാർക്ക് കാർണി

ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം; ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക: മുന്നറിയിപ്പുമായി കാനഡ

ജി 7 ഉച്ചകോടിക്ക് മുന്നോടിയായി മാര്‍ക്ക് കാര്‍ണി-ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച ഇന്ന്

എയർ ഇന്ത്യ വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരിൽ സസ്കാചെവാൻ നിവാസിയും

ഇറാനില്‍ യുഎസ് ആക്രമണം: ചര്‍ച്ച ഉടന്‍ ആരംഭിക്കണം: മാര്‍ക്ക് കാര്‍ണി

Top Picks for You
Top Picks for You