തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സർക്കാർ. എം.ആർ.അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. എക്സൈസ് കമ്മിഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ്. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും.
ക്രൈം ബ്രാഞ്ച് എഡിജിപിയായി നിയമിതനായ മഹിപാൽ യാദവിനെ തിരികെ എക്സൈസ് കമ്മിഷണറായി നിയമിച്ചു. എഡിജിപി എച്ച്. വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്റെ ചുമതല വീണ്ടും നൽകി. എസ്. ശ്രീജിത്തിനാണ് സൈബർ ഓപ്പറേഷന്റെ ചുമതല. ഐജി സ്പർജൻ കുമാർ കേരള പൊലീസ് അക്കാദമി ഡയറക്ടറായി തുടരും.