newsroom@amcainnews.com

അൽ ജുലാനി സിറിയയിൽ അധികാരത്തിലേറി; അമേരിക്ക പ്രഖ്യാപിച്ച ഒരു കോടി ഡോളർ പാരിതോഷികം പിൻവലിച്ചു

വാഷിം​ഗ് ടൺ: സിറിയയിലെ വിമത നേതാവ് അബു മുഹമ്മദ് അൽ ജുലാനിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന പാരിതോഷികം അമേരിക്ക പിൻവലിച്ചു. ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ മേധാവി ജുലാനിയെ പിടികൂടാൻ സഹായിച്ചാൽ ഒരു കോടി ഡോളർ നൽകുമെന്ന് ആയിരുന്നു പ്രഖ്യാപനം. ഇതാണ് ഇപ്പോൾ പിൻവലിച്ചത്.

അൽ ജുലാനി സിറിയയിൽ അധികാരത്തിൽ എത്തിയ സാഹചര്യത്തിൽ ഇനി പിടികിട്ടാപ്പുള്ളി ആയി നിലനിർത്തുന്നത് ശരിയല്ല എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് നയതന്ത്ര സംഘവും സിറിയൻ വിമത നേതാവും തമ്മിൽ ഡമാസ്കസിൽ കൂടിക്കാഴ്ച നടന്നിരുന്നു. ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന ഇപ്പോഴും ഭീകരപ്പട്ടികയിലുണ്ട്. ഇത് നീക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.

അതേസമയം, സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ആദ്യമായി പ്രതികരിച്ച് സിറിയൻ മുൻ പ്രസിഡൻ്റ് ബാഷർ അൽ-അസദ് രംഗത്തെത്തിയിരുന്നു. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ-അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറ‌യുന്നു. മോസ്‌കോയിൽ അഭയം തേടി ഒൻപത് ദിവസം പിന്നിടുമ്പോഴാണ് ആദ്യപ്രതികരണം പുറത്തുവരുന്നത്. പ്രസിഡന്റ് ബാഷർ അൽ അസദ് എന്ന പേരിലാണ് പ്രസ്താവന. ഡിസംബർ എട്ട് രാത്രിയാണ് അസദ് സിറിയ വിട്ടത്.

തീവ്രവാദികൾക്കെതിരെ പൊരുതുക തന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിനായി ഒന്നും ചെയ്തിട്ടില്ല. രാജ്യം തീവ്രവാദികളുടെ കൈയിൽ പെട്ടുകഴിഞ്ഞാൽ പദവിയിൽ തുടരുന്നത് അർത്ഥശൂന്യമാണ്. എന്നാൽ സിറിയൻ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ല. രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അസദ് പറയുന്നു. ഡിസംബർ 8 പുലർച്ചെ വരെ ദമാസ്കസിൽ ഉണ്ടായിരുന്നു. റഷ്യൻ വ്യോമത്താവളം ആക്രമിച്ചപ്പോഴാണ്‌ തനിക്ക് രാജ്യം വിടേണ്ടിവന്നത്. ഡ്രോൺ ആക്രമണം ഉണ്ടായതോടെ റഷ്യ തന്നെ അടിയന്തരമായി മാറ്റുകയായിരുന്നുവെന്നും അസദ് പറയുന്നു.

ബാഷർ അൽ-അസാദ് ഏകദേശം 250 മില്യൺ ഡോളർ (2,082 കോടി രൂപ) മോസ്‌കോയിലേക്ക് കടത്തിയതിന് ശേഷമാണ് രക്ഷപ്പെട്ടതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2018-2019 കാലയളവിൽ ഏകദേശം രണ്ട് ടൺ 100 ഡോളർ നോട്ടുകളുടെ 500 യൂറോയുടെ കറൻസി നോട്ടുകളും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കറൻസി നോട്ടുകൾ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളത്തിലെത്തിച്ച ശേഷം റഷ്യൻ ബാങ്കുകളിൽ നിക്ഷേപിച്ചു.

ഇതേ കാലയളവിൽ അസദിൻ്റെ ബന്ധുക്കൾ റഷ്യയിൽ രഹസ്യമായി സ്വത്തുക്കൾ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, രണ്ട് വർഷത്തിനുള്ളിൽ റഷ്യൻ ബാങ്കുകൾക്ക് 250 മില്യൺ ഡോളറിൻ്റെ കറൻസി നോട്ടുകൾ ലഭിച്ചതായി ഒരു രേഖയും ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്, ഇന്ധന കള്ളക്കടത്ത് എന്നിവയിൽ നിന്ന് അസദും അദ്ദേഹത്തിൻ്റെ സഹായികളും പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔട്ട്‌ലെറ്റ് പറഞ്ഞു.

2011-ൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്ന് വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം, ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ (HTS) നേതൃത്വത്തിലുള്ള 11 ദിവസത്തെ ആക്രമണത്തെത്തുടർന്ന് ഡിസംബർ 8 ന് സിറിയയുടെ നിയന്ത്രണം പിടിച്ചെടുക്കുകയായിരുന്നു. പിന്നാലെ അസദ് സിറിയയിൽ നിന്ന് റഷ്യയിലേക്ക് പലായനം ചെയ്തു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 500,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. വർഷങ്ങളായി റഷ്യ അസദിൻ്റെ ഭരണത്തിന് സുരക്ഷ നൽകിയിരുന്നുവെന്ന് സിറിയൻ ലീഗൽ ഡെവലപ്‌മെൻ്റ് പ്രോഗ്രാമിലെ മുതിർന്ന ഗവേഷകൻ ഇയാദ് ഹമീദ് പറഞ്ഞു. റഷ്യ വർഷങ്ങളായി അസദിൻ്റെ ഭരണത്തെ പിന്തുണച്ചിരുന്നു. എന്നാൽ റഷ്യൻ കമ്പനികൾ സിറിയയുടെ ഫോസ്ഫേറ്റ് വിതരണ ശൃംഖലയിൽ ഉൾപ്പെട്ടതോടെ ബന്ധം കൂടുതൽ ആഴത്തിലായി. 2018

You might also like

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

Manu Bhaker's call: Put complaints aside and deliver your best performance

മനു ഭാക്കറുടെ ആഹ്വാനം: പരാതികൾ മാറ്റിവെച്ച് മികച്ച പ്രകടനം കാഴ്ചവെയ്ക്കുക

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

മിഷിഗണിൽ യുഎസ് സൈനിക F-16 യുദ്ധവിമാനം തകർന്നു വീണു: ജനങ്ങളെ ഒഴിപ്പിച്ചു

Indian basketball all set to have its IPL moment

ഇന്ത്യൻ ബാസ്കറ്റ്ബോൾ അതിന്റെ ഐപിഎൽ നിമിഷത്തിലേക്ക് തയ്യാറെടുക്കുന്നു

Top Picks for You
Top Picks for You