newsroom@amcainnews.com

സാഗുവാരോ തടാകത്തിലെ ബോട്ടിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളും മരിച്ച നിലയിൽ; മരണം കാർബൺ മോണോക്സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം

ഫീനിക്സ്: ശനിയാഴ്ച സാഗുവാരോ തടാകത്തിലെ ഒരു ബോട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാർബൺ മോണോക്സൈഡ് വിഷബാധ ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം. മാരിക്കോപ കൗണ്ടി ഷെരീഫ് ഓഫിസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫീനിക്സിൽ നിന്ന് ഏകദേശം 50 മിനിറ്റ് കിഴക്കായി സ്ഥിതി ചെയ്യുന്ന സാഗുവാരോ തടാക മറീനയിൽ വൈകുന്നേരം 3 മണിയോടെ ഡെപ്യൂട്ടികൾ എത്തിയപ്പോൾ, ഒരു ബോട്ടിൽ മൂന്ന് പേർ മരിച്ചതായി കണ്ടെത്തിയതായി സാർജന്റ് കാൽബർട്ട് ഗില്ലറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകൾ പോലുള്ള വലിയ ബോട്ടുകളിൽ പലപ്പോഴും കാണപ്പെടുന്ന ഗ്യാസോലിൻ-പവർ ജനറേറ്ററുകളിൽ നിന്ന് അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാൻ സാധ്യതയുണ്ടെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

എൻറെ കാനഡയും ആഹാ റേഡിയോയും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓണച്ചന്ത’ ഓഗസ്റ്റ് 30ന് ടൊറന്റോയിൽ

അഞ്ചാംപനി പടരുന്നു; ആൽബർട്ട കാൻസർ സെന്ററുകളിൽ നിയന്ത്രണം

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

യുഎസില്‍ ടേക്ക് ഓഫിനിടെ ബോയിങ് വിമാനത്തിന്റെ ടയറില്‍ തീ; യാത്രക്കാരെ ഒഴിപ്പിച്ചു

Top Picks for You
Top Picks for You