newsroom@amcainnews.com

റിപ്പബ്ലിക് ദിന പരേഡ്: ഫ്ലോട്ടുകൾക്ക് കേരളം നിർദേശം സമർപ്പിച്ചില്ല, 15 സംസ്ഥാനങ്ങക്ക് അവതരണാനുമതി

ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്ക് ഇക്കുറി അവതരണാനുമതി നൽകി കേന്ദ്രം. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, പശ്ചിമബംഗാൾ, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയിൽ നിന്ന് ആന്ധ്രയും കർണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിർദ്ദേശം സമർപ്പിച്ചിരുന്നില്ല. 2023ൽ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവിൽ കേരളം അവതരിപ്പിച്ചത്.

അതേ സമയം ദില്ലി സർക്കാർ നിർദേശിച്ച നിശ്ചല ദൃശ്യങ്ങളുടെ നിർദേശം കേന്ദ്ര സർക്കാർ തള്ളി. ദില്ലിയിലെ ജനങ്ങളോടുള്ള കേന്ദ്രസർക്കാരിൻറെ ദേഷ്യമാണ് അനുമതി നൽകാത്തതിന് പിന്നിലെന്ന് മുൻമുഖ്യമന്ത്രിയും എഎപിയുടെ തലവനുമായ അരവിന്ദ് കെജരിവാൾ പ്രതികരിച്ചു.

ദില്ലിയിലെ കർത്തവ്യപഥിലാണ് വർണാഭമായ റിപ്പബ്ളിക് ദിന പരേഡ് നടക്കാറുള്ളത്. സാധാരണ 15 മുതൽ 18 വരെ ഫ്ലോട്ടുകൾക്കാണ് അനുമതി നൽകാറുള്ളത്. ഇത്തവണ 15 ൽത്തന്നെ നിലനിർത്തുകയാണ് ചെയ്തിട്ടുളളത്. 2023ൽ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടിൽ അംഗത്വം നേടുക വഴി കേരളത്തിന് ഇനി 2026 ലാണ് പ്രാതിനിഥ്യം ലഭിക്കുക. ടേൺ അനുസരിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന്റെ ഫ്ലോട്ടിൽ സംസ്ഥാനങ്ങൾക്ക് പങ്കെടുക്കാനാകുക.

You might also like

ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി ഇറാൻ; ജറുസലേമിലും ടെൽ അവീവിലും സ്ഫോടനൾ

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ, പവി ആനന്ദാശ്രമത്തിന്റെ ഇഷ്ടവിനോദം ‘കമന്റടി’; ഇരകളിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

ഗാസയ്ക്ക് സഹായവുമായി പോയ കപ്പല്‍ ഇസ്രയേല്‍ തടഞ്ഞു

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 125 ഇൻവിറ്റേഷനുകൾ

ഇനി വെറുതെയിരിക്കില്ല;ഇസ്രയേലിനെ തകര്‍ത്തെറിയും : ഇറാന്‍ പരമോന്നത നേതാവ്

Top Picks for You
Top Picks for You