newsroom@amcainnews.com

കാട്ടുതീ ഭീഷണി: ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പ്-കാര്‍ണി കൂടിക്കാഴ്ച ഇന്ന്

രാജ്യത്തുടനീളം പടര്‍ന്നുപിടിക്കുന്ന കാട്ടുതീ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ന് ഇന്‍സിഡന്റ് റെസ്പോണ്‍സ് ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തും. മെയ്, ജൂണ്‍ മാസങ്ങളിലുണ്ടായ കാട്ടുതീ തരംഗത്തെ തുടര്‍ന്ന് ഒരു മാസം മുമ്പ് പ്രധാനമന്ത്രി മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമാരുമായും യോഗം ചേര്‍ന്നിരുന്നു. കാട്ടുതീക്ക് ഒരു ഇടവേള വന്നെങ്കിലും പിന്നീട് സസ്‌കാച്വാന്‍, മാനിറ്റോബ, വടക്കന്‍ ഒന്റാരിയോ എന്നിവിടങ്ങളില്‍ വീണ്ടും തീ കത്തിപ്പടരുകയാണ്.

നിയന്ത്രണാതീതമായി പടരുന്ന കാട്ടുതീ കാരണം മാനിറ്റോബയില്‍ ആറായിരത്തിലധികം ആളുകള്‍ നിലവില്‍ വീടുകളില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ലിന്‍ ലേക്ക്, സ്‌നോ ലേക്ക് എന്നീ കമ്മ്യൂണിറ്റികള്‍ ആഴ്ചകള്‍ക്കുള്ളില്‍ രണ്ടാം തവണയും താമസക്കാരോട് പലായനം ചെയ്യാന്‍ ഉത്തരവിട്ടു. സസ്‌കാച്വാനില്‍ കാട്ടുതീ കാരണം നിരവധി കമ്മ്യൂണിറ്റികളിലായി ഏകദേശം 1,000 താമസക്കാരെ ഒഴിപ്പിച്ചു. കൂടാതെ കാട്ടുതീ പുക പടര്‍ന്നതോടെ കാനഡയിലെ നിരവധി നഗരങ്ങളില്‍ വായുമലിനീകരണം രൂക്ഷമായിട്ടുണ്ട്.

You might also like

ഇറാൻ യുദ്ധത്തിൽ വിയോജിപ്പ്; അമേരിക്കൻ ഭീകരവിരുദ്ധ ഏജൻസി മേധാവി രാജിവെച്ചു

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

വേനൽക്കാലത്തേക്ക് കടക്കുമ്പോൾ ഇന്ധനവില ലിറ്ററിന് 2 ഡോളറിലേക്ക്; കാനഡയിൽ ഭക്ഷ്യവിലക്കയറ്റത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

Top Picks for You
Top Picks for You