ഇസ്രയേലിന് പിന്നാലെ ഇറാൻ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. മിഡ്ഡിൽ ഈസ്റ്റിലെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് നാവിക താവളങ്ങളാണ് ഇറാൻ ആക്രമിച്ചത്.
രാജ്യത്തിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെയാണ് മിസൈൽ ആക്രമണം ലക്ഷ്യമിട്ടതെന്ന് ബഹ്‌റൈൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളം, കുവൈത്തിലെ ഒരു യുഎസ് സൈനികതാവളം, സൗദി അറേബ്യയിലെ ഒരു യുഎസ് താവളവും ബഹ്‌റൈനിലെ ഒരു യുഎസ് താവളവും ഇറാൻ ആക്രമിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും സ്ഫോടനങ്ങൾ കേട്ടു. ദോഹ വ്യോമതാവളം അടച്ചുപൂട്ടി.







