newsroom@amcainnews.com

യുദ്ധം ഗൾഫിലേക്കും: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിച്ച് ഇറാൻ

ഇസ്രയേലിന് പിന്നാലെ ഇറാൻ അമേരിക്കയ്‌ക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. മിഡ്ഡിൽ ഈസ്റ്റിലെ ഏഴ് യുഎസ് സൈനിക താവളങ്ങൾ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച്, സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ യുഎസ് നാവിക താവളങ്ങളാണ് ഇറാൻ ആക്രമിച്ചത്.

രാജ്യത്തിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തെയാണ് മിസൈൽ ആക്രമണം ലക്ഷ്യമിട്ടതെന്ന് ബഹ്‌റൈൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മിഡിൽ ഈസ്റ്റിലുടനീളമുള്ള യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തുടർച്ചയായി മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. യുഎഇയിലെ അൽ ദഫ്ര വ്യോമതാവളം, കുവൈത്തിലെ ഒരു യുഎസ് സൈനികതാവളം, സൗദി അറേബ്യയിലെ ഒരു യുഎസ് താവളവും ബഹ്‌റൈനിലെ ഒരു യുഎസ് താവളവും ഇറാൻ ആക്രമിച്ചു. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലും സ്ഫോടനങ്ങൾ കേട്ടു. ദോഹ വ്യോമതാവളം അടച്ചുപൂട്ടി.

You might also like

കോടതി വിലക്കി; ട്രംപിന്റെ തീരുവകൾ ഈടാക്കില്ല

വിന്‍റർ ഒളിമ്പിക്സ് 2026: പുരുഷ ഹോക്കിയിൽ യു എസ് ജേതാക്കൾ, കാനഡക്ക് തോൽവി

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: ഭീഷണി തിരിച്ചറിഞ്ഞിട്ടും പോലീസിനെ അറിയിച്ചില്ല; ഓപ്പൺഎഐ പ്രതിനിധികളെ ഒട്ടാവയിലേക്ക് വിളിപ്പിച്ചു

മിഡിൽ ഈസ്റ്റ് സംഘർഷഭരിതം: ഗൾഫ് രാജ്യങ്ങളിൽ സ്ഫോടനം, പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

ഇസ്രയേൽ-ഇറാൻ സംഘർഷം: പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

കുടിയേറ്റ നയത്തിൽ കടുത്ത നീക്കവുമായി ഡാനിയേൽ സ്മിത്ത്; ആൽബർട്ടയിലെ വിദേശ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചേക്കും

Top Picks for You
Top Picks for You