കനേഡിയൻ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് താരിഫ് ഉൾപ്പെടെയുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി മാർക്ക് കാർണിയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും നേരിട്ട് ചർച്ച നടത്തുന്നുതായി വ്യവസായ മന്ത്രി മെലനി ജോളി.
സ്റ്റീൽ, അലുമിനിയം ഇറക്കുമതി താരിഫ് 25% ൽ നിന്ന് 50% ആയി ഇരട്ടിയാക്കിയ ട്രംപ് നടപടി യുഎസിലേക്ക് ഏറ്റവും കൂടുതൽ ലോഹങ്ങൾ കയറ്റുമതി ചെയുന്ന രാജ്യമായ കാനഡയെ ഈ നീക്കം ദോഷകരമായി ബാധിക്കും. താരിഫുകൾ സംബന്ധിച്ച് രാജ്യങ്ങൾ തീവ്രമായ ചർച്ചകൾ നടത്തിവരികയാണെന്നും “ആ ചർച്ചകൾ വിജയിച്ചില്ലെങ്കിൽ പ്രതികാര നടപടികൾക്ക് കാനഡ തയ്യാറെടുക്കുകയാണെന്നും” കാർണി ബുധനാഴ്ച പറഞ്ഞിരുന്നു. മാർക്ക് കാർണിയും ട്രംപുമായുള്ള ചർച്ചയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.