newsroom@amcainnews.com

ഡോജിന് പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ കൈകാര്യം ചെയ്യാം; നിര്‍ണായക വിധിയുമായി യുഎസ് സുപ്രീംകോടതി

ഡോണള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നിയോഗിച്ച ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിക്ക് (ഡോജ്) പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അനുമതി. യുഎസ് സുപ്രീം കോടതിയാണ് ഡോജിന് സോഷ്യല്‍ സെക്യൂരിറ്റി ഡേറ്റ കൈകാര്യം ചെയ്യാന്‍ അനുമതി നല്‍കി ഉത്തരവിട്ടത്. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ് ഡോജ്. ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഇനി മുതല്‍ ഡോജിന് ഉപയോഗിക്കാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നേരത്തെ മേരിലാന്‍ഡ് ആസ്ഥാനമായുള്ള കീഴ്ക്കോടതി ഈ നീക്കം തടഞ്ഞിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി ഉത്തരവിലൂടെ മറികടന്നത്. യുഎസ് നീതിന്യായ വകുപ്പിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉത്തരവ്. എസ്എസ്എയിലെ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഡോജിനെ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി ഗ്രൂപ്പുകളും ഒരു അഭിഭാഷക ഗ്രൂപ്പും കേസ് ഫയല്‍ ചെയ്തിരുന്നു.

You might also like

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊല! കാനഡ മറന്ന എയർ ഇന്ത്യ വിമാനദുരന്തത്തിൻ്റെ ഓർമ്മകൾക്ക് നാൽപത് വർഷം

‘ഗാസയില്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം’ നെതന്യാഹുവിനോട് ട്രംപ്

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാട്ടുതീ: ഓട്ടവയില്‍ വായുഗുണനിലവാരം ഏറ്റവും മോശം നിലയില്‍

ജി 7 ഉച്ചകോടി: മോദിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് മാര്‍ക്ക് കാര്‍ണി

Top Picks for You
Top Picks for You