newsroom@amcainnews.com

വെനസ്വേലയിൽ യുഎസ് ആക്രമണം: കാനഡയിലെ എണ്ണ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ കാനഡയിലെ പ്രമുഖ എണ്ണ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ടൊറൻ്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കനേഡിയൻ നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡിന്റെ ഓഹരികൾ എട്ട് ശതമാനത്തോളം ഇടിഞ്ഞ് 43.33 ഡോളറിലെത്തി. ഇതിനുപുറമെ സെനോവസ് എനർജി, സൺകോർ എനർജി തുടങ്ങിയ വമ്പൻ കമ്പനികളുടെ ഓഹരി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ലോകത്തിലെ തന്നെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങളും വർഷങ്ങളായുള്ള അനാസ്ഥയും വെനസ്വേലയുടെ എണ്ണ ഉൽപാദനത്തെ സാരമായി ബാധിച്ചിരുന്നു. വെനസ്വേലയുടെ എണ്ണ വ്യവസായം പുനർനിർമ്മിക്കാൻ സഹായിക്കുന്നതിനായി യുഎസ് എണ്ണ കമ്പനികൾക്കായി ഒരു പദ്ധതി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവതരിപ്പിച്ചിരുന്നു.

You might also like

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

എക്സ്പ്രസ് എൻട്രി CEC ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

മെഡിക്കൽ സപ്ലൈയർ സ്ഥാപനത്തിൽ ആർ.സി.എം.പി റെയ്ഡ്; എ.എച്ച്.എസ് കരാർ വിവാദത്തിൽ അന്വേഷണം കടുക്കുന്നു

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

പാക്കിസ്ഥാനിൽ കടുത്ത ചെലവ് ചുരുക്കൽ; രണ്ടു മാസം ശമ്പളമില്ലാതെ മന്ത്രിമാർ, സർക്കാർ ജീവനക്കാരുടെ ശമ്പളം 30 ശതമാനം വരെ വെട്ടിക്കുറയ്ക്കുന്നു, ഇന്ധനക്ഷാമത്തിൽ നട്ടംതിരിഞ്ഞ് രാജ്യം

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

Top Picks for You
Top Picks for You