newsroom@amcainnews.com

യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന അമേരിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി യുകെ ഹോം ഓഫീസ്

യുകെയില്‍ പൗരത്വത്തിനപേക്ഷിക്കുന്ന യുഎസ് പൗരന്മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യുകെ ഹോം ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാര്‍ച്ചിന് മുമ്പുള്ള 12 മാസത്തിനിടെ, 6,618 അമേരിക്കക്കാര്‍ ബ്രിട്ടിഷ് പൗരന്മാരാകാനോ അല്ലെങ്കില്‍ അനിശ്ചിതമായി താമസിക്കാനും ജോലി ചെയ്യാനോ അപേക്ഷിച്ചിട്ടുണ്ട്. 2004ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 1,900-ലധികം അപേക്ഷകള്‍ ലഭിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു. 2025 ന്റെ തുടക്കത്തില്‍ അപേക്ഷകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ ലേബര്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ബ്രിട്ടിഷ് അധികാരികള്‍ യുകെയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. അടുത്തിടെ, സ്റ്റാര്‍മര്‍ അതിര്‍ത്തികളുടെ നിയന്ത്രണം തിരികെ എടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അനിയന്ത്രിതമായ കുടിയേറ്റം, ബ്രിട്ടനെ ഒത്തൊരുമിച്ച് മുന്നോട്ട് പോകുന്ന ഒരു രാഷ്ട്രമായി മാറുന്നതിനു പകരം, അപരിചിതരുടെ ഒരു ദ്വീപായി മാറാന്‍ കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

You might also like

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

കൈയ്യിൽ ഒരു രൂപ പോലുമില്ല! ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഓഫിസിനു മുന്നിലെ നടപ്പാതയിൽ കിടന്നുറങ്ങി പ്രതിഷേധിച്ച് ജീവനക്കാരൻ

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ വീട്ടുതടങ്കലില്‍

Top Picks for You
Top Picks for You