newsroom@amcainnews.com

ടംബ്ലർ റിഡ്ജ് വെടിവെപ്പ്: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നേരെ വധഭീഷണി

ടംബ്ലർ റിഡ്ജിലെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ദുരന്തബാധിതരായ കുടുംബങ്ങളെ വേട്ടയാടി അജ്ഞാതരുടെ ഭീഷണി സന്ദേശങ്ങൾ. ഫെബ്രുവരി 10-ന് നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട 12 വയസ്സുകാരി കൈലി സ്മിത്തിന്റെ കുടുംബത്തിന് നേരെ വധഭീഷണി ഉയർന്നതിനെത്തുടർന്ന് ശനിയാഴ്ച നടത്താനിരുന്ന സംസ്കാര ചടങ്ങുകൾ അവസാന നിമിഷം റദ്ദാക്കി. സംഭവത്തിൽ ബി.സി. ആർ.സി.എം.പി (RCMP) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭീഷണി നേരിടുന്നത് തങ്ങൾ മാത്രമല്ലെന്നും കൊല്ലപ്പെട്ട മറ്റ് രണ്ട് കുടുംബങ്ങൾ കൂടി സമാനമായ രീതിയിൽ ഭീഷണി നേരിടുന്നതായി അറിയാൻ കഴിഞ്ഞെന്നും കൈലിയുടെ മാതാപിതാക്കളായ ലാൻസ് യംഗും ജെനി ഗിയറിയും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ ചടങ്ങുകൾ മാറ്റിവെക്കേണ്ടി വന്നതിൽ അവർ അതീവ ദുഃഖം രേഖപ്പെടുത്തി. കുട്ടികളടക്കം എട്ടുപേരുടെ ജീവൻ കവർന്ന കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇരകളുടെ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം കമ്മ്യൂണിറ്റിയെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

You might also like

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 279 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

താപനില ഉയരുന്നു, മഞ്ഞുരുകുന്നു; വേനലിൽ വാൻകൂവർ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്

പ്രതിരോധ മേഖല ശക്തിപ്പെടുത്താൻ കാനഡ; 6.6 ബില്യൺ ഡോളർ പദ്ധതി, 1.25 ലക്ഷം തൊഴിലവസരങ്ങൾ

ഇൻഫ്ലുവൻസയും ന്യൂമോണിയയും വെല്ലുവിളിയാകുന്നു; കാനഡയിൽ ന്യൂമോണിയ ബാധിച്ച് ആശുപത്രിയിലാകുന്ന കുട്ടികളുടെ എണ്ണത്തിൽ ഇരട്ടി വർദ്ധനവ്

ബിയർസ്പോ ഫീഡർ മെയിനിൽ അറ്റകുറ്റപ്പണി; കാൽഗറിയിൽ വീണ്ടും ജലനിയന്ത്രണം, മാർച്ചിൽ ജലഉപയോഗം കുറയ്ക്കാൻ നഗരസഭയുടെ നിർദ്ദേശം

Top Picks for You
Top Picks for You