newsroom@amcainnews.com

വിദേശ സഹായം നിർത്തലക്കാനുള്ള ട്രംപിന്റെ തീരുമാനം 14 ദശലക്ഷത്തിലധികം ആളുകളെ അകാല മരണത്തിലേക്ക് തള്ളിവിടും, ഭൂരിഭാ​ഗവും കുട്ടികളെന്ന് പഠനം

വാഷിങ്ടൺ: വിദേശ സഹായം നിർത്തലക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാകുമെന്ന് ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നു. അകാല മരണത്തിന് സാധ്യതയുള്ളവരിൽ മൂന്നിലൊന്നും കുട്ടികളാണെന്നും പഠനത്തിൽ വ്യക്തമാക്കി. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റിന്റെ (യു‌എസ്‌എ‌ഐ‌ഡി) സഹായത്തിന്റെ 80% ത്തിലധികവും പ്രസിഡന്റ് ട്രംപിന്റെ ഭരണകൂടം റദ്ദാക്കിയതായി മാർച്ചിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു.

താഴ്ന്ന, ഇടത്തരം വരുമാനമുള്ള പല രാജ്യങ്ങളിലും അമേരിക്കയുടെ നടപടി പ്രത്യാഘാതം സൃഷ്ടിക്കും. ആഗോള പകർച്ച വ്യാധിക്കോ സായുധ സംഘട്ടനത്തിനോ തുല്യമായിരിക്കുമെന്നും ദുരന്തമെന്നും ​ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് റസെല്ല ഒരു പ്രസ്താവനയിൽ പറഞ്ഞു. ദുർബലരായ ജനവിഭാഗങ്ങൾക്കിടയിലെ ആരോഗ്യരംഗത്തെ രണ്ട് പതിറ്റാണ്ടുകളായി തുടരുന്ന സഹായം ​ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷകയായ റസെല്ല കൂട്ടിച്ചേർത്തു.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സഹായ സമ്മേളനത്തിനായി ഡസൻ കണക്കിന് ലോക നേതാക്കൾ ഈ ആഴ്ച സ്പാനിഷ് നഗരമായ സെവിയ്യയിൽ ഒത്തുകൂടുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവരുന്നത്. 133 രാജ്യങ്ങളിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചപ്പോൾ, 2001 നും 2021 നും ഇടയിൽ വികസ്വര രാജ്യങ്ങളിൽ യുഎസ് ധനസഹായം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞുവെന്ന് ഗവേഷക സംഘം കണക്കാക്കി. ഈ വർഷം ആദ്യം യുഎസ് സർക്കാർ പ്രഖ്യാപിച്ച കണക്കനുസരിച്ച്, ധനസഹായം 83% കുറയ്ക്കുന്നത് മരണനിരക്കിനെ ബാധിക്കുമെന്നും ഇവർ പറയുന്നു.

You might also like

വെസ്റ്റ്‌ജെറ്റും ലുഫ്താൻസയും സംയുക്തമായി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ എയർക്രാഫ്റ്റ് മെയിന്റനൻസ് ഫെസിലിറ്റി സെന്ററിന് തറക്കല്ലിട്ടു

ബീച്ചിൽ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് 20 പേർക്ക് പരിക്ക്; അപകടം സൗത്ത് കരോലിനയിൽ

65,000 ഡോളർ ചിലവാക്കേണ്ടിയിരുന്നില്ല! ഫോണിലൂടെ ജനങ്ങൾക്ക് ബോ നദിയുടെ ശബ്ദം കേൾക്കാൻ സഹായിക്കുന്ന പദ്ധതിക്കെതിരേ വിമർശനം

കാനഡ-യുഎസ് വ്യാപാര ചർച്ച ഉടൻ പുനരാരംഭിക്കും: വൈറ്റ് ഹൗസ്

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 പേർക്ക് ക്ഷണം

നഴ്സുമാരുടെ പ്രതിഷേധം: ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ നിര്‍ത്തിവെച്ച് ന്യൂ ബ്രണ്‍സ്വിക്ക് സര്‍ക്കാര്‍

Top Picks for You
Top Picks for You