newsroom@amcainnews.com

ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ; സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു, ജനസാഗരമായി സെൻറ് പീറ്റേഴ്സ് ചത്വരം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പക്ക് അന്ത്യ യാത്രാമൊഴിയേകാൻ ലോകം വത്തിക്കാനിൽ. സംസ്കാര ശുശ്രൂഷകൾ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ ആരംഭിച്ചു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയപ്പെട്ട സെൻറ് മേരി മേജർ ബസിലിക്കയിലാണ് അന്ത്യ വിശ്രമം. സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആയിരകണക്കിന് വിശ്വാസികളാണ് തടിച്ചുകൂടിയിട്ടുള്ളത്. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രാർത്ഥനാ ചടങ്ങിനുശേഷം സെൻറ് പീറ്റേഴ്സ് ചത്വരത്തിന് അഭിമുഖമായുള്ള പ്രധാന അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചു. സെൻറ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രദക്ഷിണത്തിനുശേഷമാണ് അൽത്താരയിലേക്ക് ഭൗതിക ശരീരം എത്തിച്ചത്. തുടർന്ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.

അന്തിമോപചാരമർപ്പിക്കാൻ ട്രംപും സെലൻസ്കിയും ഇന്ത്യൻ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിച്ചത്. ചത്വരത്തിലെ ചടങ്ങുകൾക്കുശേഷം ഭൗതികശരീരം നാലു കിലോമീറ്റർ അകലെയുള്ള സെൻറ് മേരി മേജർ ബസിലിക്കയിലെത്തിച്ച് സംസ്കരിക്കും. ലക്ഷക്കണക്കിനാളുകളെത്തിയ പൊതുദർശനത്തിനൊടുവിൽ മാർപാപ്പയുടെ മൃതദേഹ പേടകം ഇന്നലെ അർധ രാത്രിയാണ് പൂട്ടി മുദ്രവെച്ചത്.

മാർപ്പാപ്പാമാരുടെ മരണാനന്തര നടപടികളുടെ ക്രമം കഴിഞ്ഞ നവംബറിൽ ഫ്രാൻസിസ് മാർപ്പാപ്പ തന്നെ പരിഷ്കരിച്ച് കൂടുതൽ ലളിതമാക്കിയിരുന്നു. അതിനാൽ സാധാരണ പാപ്പമാരുടെ സംസ്കാര ചടങ്ങിനേക്കാൾ ദൈർഘ്യം കുറഞ്ഞതാകും ഇന്നത്തെ ശുശ്രൂഷ. ഒന്നര മണിക്കൂർ നീളുന്ന ദിവ്യബലിക്കുശേഷമായിരിക്കും സെൻറ് മേരി മേജർ ബസിലിക്കയിലേക്ക് കൊണ്ടുപോവുക.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിൽ ഉയർന്നതും സമാധാനാഹ്വാനം. യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്കാര ശുശ്രൂഷയിലെ ധ്യാന പ്രസംഗത്തിൽ കർദിനാൾ ബാറ്റിസ്റ്റ പറഞ്ഞു.മതിലുകൾ അല്ല, പാലങ്ങൾ നിർമ്മിക്കാനാണ് പോപ്പ് ഫ്രാൻസിസ് ആഗ്രഹിച്ചത്.യുദ്ധങ്ങൾ എല്ലാവരുടെയും നാശത്തിൽ മാത്രമേ അവസാനിക്കുവെന്നും കർദിനാൾ ബാറ്റിസ്റ്റ പറഞ്ഞു. കർദിനാളിൻറെ വാക്കുകൾക്ക് പിന്നാലെ സെൻറ് പീറ്റേഴ്സ് ചത്വരത്തിൽ വൻ കരഘോഷമാണ് ഉയർന്നത്.

You might also like

‘കൺഫെഷൻസ് II’വിലൂടെ ഗ്രമ്മി പ്രതീക്ഷകൾ ഉണർത്തി മഡോണ; 20 വർഷത്തിനിടയിലെ ഏറ്റവും മികച്ച ആൽബമെന്ന് പ്രശംസ

ആരോപണങ്ങളെ കാറ്റിൽപ്പറത്തി ആന്റണി വോൾപെ; ‘ടീമിന്റെ വിജയത്തിനായി ഏത് പൊസിഷനിലും കളിക്കാൻ തയ്യാർ’

വിംബിൾഡൺ 2026: വനിതാ ഫൈനലിൽ മുച്ചോവയും നോസ്കോവയും ഏറ്റുമുട്ടുന്ന ശനിയാഴ്ചത്തെ സമ്പൂർണ്ണ മത്സരക്രമം

മോൺട്രിയലിൽ സിഎൻ റെയിൽ ട്രെയിൻ പാളം തെറ്റി

യു.എസ് – ഇറാൻ കരാറിന് മുൻപ് കാനഡയിൽ പണപ്പെരുപ്പ നിരക്ക് ഉയരുമെന്ന ആശങ്ക ശക്തമായിരുന്നതായി കേന്ദ്ര ബാങ്ക് സർവേ

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

Top Picks for You
Top Picks for You