newsroom@amcainnews.com

താരിഫ് യുദ്ധം: കനേഡിയൻ ചെറുകിടവ്യാപാരികൾ പ്രതിസന്ധിയിൽ

കാനഡ-യുഎസ് താരിഫ് യുദ്ധം രൂക്ഷമായതോടെ കാനഡയിലെ നിരവധി ചെറുകിട സ്ഥാപനങ്ങൾ ആറ് മാസത്തിനുള്ളിൽ അടച്ചുപൂട്ടേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട്. താരിഫുകൾ മൂലമുണ്ടാകുന്ന ഉയർന്ന ചെലവുകൾ കാരണം രാജ്യത്തുടനീളമുള്ള 20 ശതമാനത്തോളം ചെറുകിട വ്യാപാരസ്ഥാപന ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. നിലവിലെ താരിഫ് സ്ഥിതി തുടരുകയാണെങ്കിൽ അഞ്ചിൽ ഒരാൾ (19 ശതമാനം) ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് ആറ് മാസത്തിൽ കൂടുതൽ പിടിച്ചുനിൽക്കാനാവില്ലെന്ന് കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡൻ്റ് ബിസിനസ് (CFIB) റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ പത്തിൽ നാല് ചെറുകിട വ്യാപാരികൾക്കും (38 ശതമാനം) ഒരു വർഷത്തിൽ താഴെ മാത്രമേ പിടിച്ചുനിൽക്കൂ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 41% വ്യാപാരസ്ഥാപനങ്ങളും വിതരണ തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും അതിന്‍റെ ഫലമായി 36% നിക്ഷേപങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും സിഎഫ്ഐബി അറിയിച്ചു.

You might also like

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

നയതന്ത്ര വിള്ളലിന് അറുതി? കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടുന്നു; ഇന്ത്യക്കെതിരായ മുൻ ആരോപണങ്ങളിൽ പുതിയ നിലപാടുമായി ആർ.സി.എം.പി

‘അധിനിവേശ കുടിയേറ്റം നിർത്തണം’; ഇസ്രയേലിനെതിരെ ഐക്യരാഷ്ട്രസഭ

രണ്ടാം നിര ചികിത്സാ സംവിധാനമെന്ന് ആരോപണം; ആൽബർട്ടയിലെ ഡ്യുവൽ പ്രാക്ടീസ് പദ്ധതി വിവാദത്തിൽ, കാൽഗറിയിൽ വൻ പ്രതിഷേധം

Top Picks for You
Top Picks for You