newsroom@amcainnews.com

കൗമാരക്കാരുടെ സാമൂഹികമാധ്യമനിരോധനം; ഓസ്‌ട്രേലിയയില്‍ നിയമം പ്രാബല്യത്തില്‍

സാമൂഹികമാധ്യമത്തിൽനിന്ന് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ വിലക്കുന്ന ലോകത്തെ ആദ്യരാജ്യമായി ഓസ്‌ട്രേലിയ. നിയമം ചൊവ്വാഴ്ച പ്രാബല്യത്തിൽവന്നു. അപടകരമായ ഉള്ളടക്കങ്ങളിൽനിന്ന് രാജ്യത്തെ യുവതലമുറയെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, എക്‌സ്, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലെ കൗമാരക്കാരുടെ ലക്ഷക്കണക്കിന് അക്കൗണ്ടുകൾ നിർജീവമായി. നിയമം ലംഘിച്ചാൽ കുട്ടികളോ രക്ഷിതാക്കളോ അല്ല സാമൂഹികമാധ്യമ കമ്പനികൾ 4.95 കോടി ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 295 കോടി രൂപ) വരെ പിഴയടയ്ക്കേണ്ടിവരും.

അതേസമയം, നിരോധനം കുട്ടികളിൽ അതൃപ്തിയും മാനസികപ്രയാസങ്ങളും വർധിപ്പിക്കുമെന്നും ഇന്റർനെറ്റിന്റെ കൂടുതൽ അപകടരമായ മൂലകളിലേക്ക് അവരെ നയിക്കുമെന്നും വിമർശകർ പറയുന്നു. ഒരു വലിയ വിഭാഗത്തെ അപ്പാടെ പ്ലാറ്റ്‌ഫോമുകളിൽനിന്ന് നീക്കംചെയ്യുന്നതിന് പകരം പ്രശ്നകരമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നതെന്ന് വിമർശകർ പ്രതികരിച്ചു.

You might also like

ജനപ്രിയ പ്രീമിയർമാരുടെ പട്ടികയിൽ വബ് കിന്യൂ ഒന്നാമത്; മാനിറ്റോബയിൽ ഭരണത്തിന് തിളക്കം

ഇറാൻ യുദ്ധം ബാങ്ക് ഓഫ് കാനഡയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പലിശ നിരക്ക് കുറയ്ക്കുന്നത് അനിശ്ചിതത്വത്തിൽ

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

അസറ്റ് ആൽബർട്ട എഡ്മിന്റണിൽ വനിതാദിന ആഘോഷം നടത്തി; ശ്രദ്ധേയമായി കുടിയേറ്റ അനുഭവങ്ങളും ചർച്ചകളും

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

എഡ്മന്റൺ പോലീസ് ചീഫ് ഡെയ്‌ൽ മക്ഫീയുടെ ഇസ്രായേൽ സന്ദർശനം വിവാദത്തിൽ; സുരക്ഷാ പഠനമെന്ന് സേന, രാഷ്ട്രീയ ലക്ഷ്യമെന്ന് വിമർശകർ

Top Picks for You
Top Picks for You