newsroom@amcainnews.com

ബീസി ലാംഗ്ലിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നെന്ന് പോലീസ്

വിക്ടോറിയ: ബീസി ലാംഗ്ലിയിൽ അടുത്തിടെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി പോലീസ്. ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് വെടിവെപ്പിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് ആർസിഎംപി പറയുന്നു. 24കാരനായ തരൺ പാന്ഥർ, 34 വയസ്സുള്ള ഷഹൈബ് അബാസി എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെ ലാംഗ്ലിയിലെ 200 സ്ട്രീറ്റിലെ 53 അവന്യുവിന് സമീപം ഒരു ടാക്‌സിയിൽ വെടിയേറ്റ നിലയിലാണ് തരൺ പാന്ഥറിനെ കണ്ടെത്തിയത്. രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പാന്ഥർ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

ബുധനാഴ്ച ബേണബി യിലെ സ്റ്റിൽ ക്രീക്ക് അവന്യുവിനും സ്റ്റിൽ ക്രീക്ക് ഡ്രൈവിനും സമീപമുള്ള മക്‌ഡൊണാൾഡ്‌സിന് പുറത്ത് വെടിയേറ്റ നിലയിലാണ് ഷഹൈബ് അബാസിയെ കണ്ടെത്തിയത്. രണ്ട് സംഭവങ്ങളിലും വെടിവെയ്പ്പിന് തൊട്ടുപിന്നാലെ സമീപ പ്രദേശങ്ങളിൽ നിന്ന് കത്തിയെരിഞ്ഞ നിലയിൽ വാഹനം കണ്ടെത്തിയിരുന്നു. ഇത് മെട്രോ നഗരങ്ങളിലെ ഗുണ്ടാ കൊലപാതകങ്ങളുടെ ഒരു ലക്ഷണമാണെന്ന് പോലീസ് പറയുന്നു. ലോവർ മെയിൻലാൻഡ് സ്വദേശിയാണ് പാന്ഥർ. സംഘടിത കുറ്റകൃത്യങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്.

സറേ സ്വദേശിയാണ് അബാസി. മെയ് മാസത്തിൽ ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെട്ടിരുന്നു. മറ്റ് സംഘടിത കുറ്റകൃത്യങ്ങളിലും കവർച്ചാ കേസുകളിലും പ്രതിയാണെന്നും പോലീസ് പറഞ്ഞു. സംഭവങ്ങളിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സാക്ഷികളുണ്ടെങ്കിൽ ഹാജരാകാനും ഡാഷ്‌ക്യാം വീഡിയോയോ സിസിടിവി ദൃശ്യങ്ങളോ കൈവശമുളളവർ അവ സമർപ്പിക്കാനും അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

You might also like

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

ആറുവർഷം പിന്നിട്ടിട്ടും തെളിയാതെ ബ്രിട്ടീഷ് കൊളംബിയൻ സ്വദേശിയുടെ തിരോധാനം കടങ്കഥയായി തുടരുന്നു; അന്വേഷണം വഴിമുട്ടി പോലീസ്

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

ജലനിരപ്പ് ഉയരുന്നു; ടൊറൻ്റോയിൽ ജാഗ്രതാ നിർദ്ദേശം

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

Top Picks for You
Top Picks for You