newsroom@amcainnews.com

റഷ്യന്‍ വിമാനം ചൈന അതിര്‍ത്തിയില്‍ തകര്‍ന്നുവീണു; വിമാനത്തില്‍ 50 യാത്രക്കാര്‍

ആറ് ജീവനക്കാരടക്കം 49 പേരുമായി പറന്ന റഷ്യന്‍ യാത്രാ വിമാനം കിഴക്കന്‍ അമുര്‍ മേഖലയില്‍ തകര്‍ന്നുവീണു. സൈബീരിയന്‍ എയര്‍ലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ കുട്ടികളടക്കം ഏകദേശം 50 യാത്രക്കാരുണ്ടായിരുന്നതായും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അമുര്‍ മേഖലയിലെ ടിന്‍ഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാര്‍ സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനത്തില്‍ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 49 പേരുണ്ടായിരുന്നതായി റീജിയണല്‍ ഗവര്‍ണര്‍ വാസിലി ഓര്‍ലോവ് പറഞ്ഞു. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാന്‍ഡ് ചെയ്യുന്നതിനിടെ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. 1950-കളില്‍ നിര്‍മ്മിച്ച അന്റോനോവ് ആന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങള്‍ക്കായി റഷ്യയില്‍ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

പതിനാറുകാരൻ്റെ മരണത്തിൽ ആശുപത്രിക്കും ജീവനക്കാർക്കുമെതിരേ കേസ് കൊടുത്ത് ഒൻ്റാരിയോയിലെ കുടുംബം

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

ബ്രിട്ടിഷ് കൊളംബിയ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി

പ്രൊഫ. എം.കെ സാനു അന്തരിച്ചു

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You