newsroom@amcainnews.com

ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ; ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല

ലണ്ടൻ: ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിപദത്തിലിരിക്കെ അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളാണ് ചൈനീസ് ഹാക്കർമാർ ചോർത്തിയത്. ഓപ്പറേഷൻ ‘സോൾട്ട് ടൈഫൂൺ’ എന്ന പേരിൽ 2021 നും 2024 നുമിടയിലാണ് ചാരപ്രവർത്തനം നടന്നത്.

ചൈനീസ് ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെങ്കിലും നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവർത്തനം ഇപ്പോൾ വീണ്ടും സജീവമാണെന്ന് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ എംബസി ലണ്ടനിൽ നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ബ്രിട്ടിഷ് സർക്കാർ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ബ്രിട്ടിഷ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾക്ക് നേരെ നിരവധി ഹാക്കിങ് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 2022 മുതൽ 2024 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ ഭരണകാലത്താണ് ഇത് കൂടുതലായി നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ൽ ആരംഭിച്ച ഹാക്കിങ് 2024 ലാണ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയത്.

You might also like

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

നികുതിദായകരുടെ വിവരങ്ങൾ ചോർത്തി; ബ്രിട്ടീഷ് കൊളംബിയയിലെ സിആർഎ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

നിയമാസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9ന്, ഫലപ്രഖ്യാപനം മെയ് 4ന്; തമിഴ്നാട്ടിൽ വോട്ടെടുപ്പ് ഏപ്രിൽ 23ന്

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

വിമാന ഇന്ധനവില കുതിച്ചുയരുന്നു; വേനൽക്കാല യാത്രകൾക്ക് ചിലവേറും

പണപ്പെരുപ്പം കുറഞ്ഞു, പക്ഷേ ജീവിതച്ചിലവോ? മാർക്ക് കാർണി സർക്കാരിന്റെ ഒന്നാം വർഷത്തെ വിലയിരുത്തൽ

Top Picks for You
Top Picks for You