newsroom@amcainnews.com

ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ; ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ല

ലണ്ടൻ: ബ്രിട്ടനിലെ ഉന്നത ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ ചൈന ഹാക്ക് ചെയ്തെന്ന് റിപ്പോർട്ടുകൾ. ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ പ്രധാനമന്ത്രിപദത്തിലിരിക്കെ അവരുടെ അടുത്ത സഹായികളായ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളാണ് ചൈനീസ് ഹാക്കർമാർ ചോർത്തിയത്. ഓപ്പറേഷൻ ‘സോൾട്ട് ടൈഫൂൺ’ എന്ന പേരിൽ 2021 നും 2024 നുമിടയിലാണ് ചാരപ്രവർത്തനം നടന്നത്.

ചൈനീസ് ഹാക്കർമാർ ചോർത്തിയ വിവരങ്ങളുടെ പൂർണ വ്യാപ്തി ഇപ്പോഴും വ്യക്തമല്ലെങ്കിലും നിലവിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറിനെയും അദ്ദേഹത്തിന്റെ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ചാരപ്രവർത്തനം ഇപ്പോൾ വീണ്ടും സജീവമാണെന്ന് ആശങ്കയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ എംബസി ലണ്ടനിൽ നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിക്ക് ബ്രിട്ടിഷ് സർക്കാർ അംഗീകാരം നൽകി ദിവസങ്ങൾക്കകമാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ബ്രിട്ടിഷ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകൾക്ക് നേരെ നിരവധി ഹാക്കിങ് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 2022 മുതൽ 2024 വരെ ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനകിന്റെ ഭരണകാലത്താണ് ഇത് കൂടുതലായി നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ൽ ആരംഭിച്ച ഹാക്കിങ് 2024 ലാണ് ഇന്റലിജൻസ് ഏജൻസികൾ കണ്ടെത്തിയത്.

You might also like

മഴ പെയ്യുമ്പോൾ കുട പിടിച്ചു കൈകൾ തളരുന്ന കാലം മാറുന്നു… കുട ഇനി കൂടെപ്പറക്കും! പിന്തുടർന്ന് പറക്കുന്ന ‘ഡ്രോൺ കുട’യുമായി കനേഡിയൻ എഞ്ചിനിയർ

കാനഡയെ വിഭജിക്കാൻ യുഎസ് സഹായം: ആൽബർട്ട വിഘടനവാദികൾക്കെതിരെ ഡേവിഡ് എബി

റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്സിന് ലൈംഗിക രോഗം, ഭാര്യ അറിയാതെ ചികിത്സ തേടി; ജെഫ്രി എപ്‌സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ പുറത്തു

അച്ചടക്കലംഘനം: കാനഡ റവന്യൂ ഏജൻസിയിലെ മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടു

ന്യൂഫൗണ്ട്ലൻഡിൽ കനത്ത മഞ്ഞുവീഴ്ച; ട്രാൻസ്-കാനഡ ഹൈവേയിൽ വാഹനങ്ങൾ കുടുങ്ങി

കാനഡ പിആർ ഇനി കൂടുതൽ എളുപ്പം; ‘കാറ്റഗറി അധിഷ്ഠിത സെലക്ഷൻ’ ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹമാകുന്നു

Top Picks for You
Top Picks for You