വാൻകൂവറിലേക്ക് ഇംഗ്ലീഷ് പഠനത്തിനായി ക്യൂബെക്ക് സെനറ്റർ നടത്തിയ യാത്രയുടെ ചെലവിനെച്ചൊല്ലി വിമർശനം. ക്യൂബെക്ക് സെനറ്റർ അമീന ജെർബ ഇംഗ്ലീഷ് പഠനത്തിനായി ഭർത്താവിനൊപ്പം വാൻകൂവറിലേക്ക് നടത്തിയ രണ്ട് യാത്രകൾക്ക് ഏകദേശം 22,000 അമേരിക്കൻ ഡോളർ ചെലവഴിച്ചതിനെതിരെയാണ് വിമർശനങ്ങൾ ഉയരുന്നത്. 2023-ലും 2024-ലും നടത്തിയ യാത്രകളിൽ അവർ കോളേജ് ഓഫ് എജ്യൂക്കസെൻ്ററിൽ 20 മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഇംഗ്ലീഷ് കോഴ്സുകളിൽ പങ്കെടുത്തു. ഓരോ വർഷവും 1,521 ഡോളർ വീതമാണ് ട്യൂഷൻ ഫീസ്.
എന്നാൽ യാത്രാചെലവുകൾ, ഹോട്ടൽ, ബിസിനസ് ക്ലാസ് വിമാന ടിക്കറ്റുകൾ, തുടങ്ങിയവ ഉൾപ്പെടെ ആദ്യ വർഷം 9,064.30 ഡോളറും രണ്ടാം വർഷം 9,790.25 ഡോളറുമാണ് ചെലവഴിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ക്യൂബെക്കിലെ റിഗോ ഡിവിഷനെ പ്രതിനിധീകരിക്കുന്ന സെനറ്ററാണ് ജെർബ. താൻ സെനറ്റിൻ്റെ ഓഫീസ് മാനേജ്മെൻ്റ് പോളിസി പാലിച്ചിരുന്നുവെന്നും അതിനനുസരിച്ചാണ് യാത്രയും പഠനവും നടത്തിയതെന്നും ജെർബ വ്യക്തമാക്കി.
നിയമപ്രകാരം സെനറ്റർമാർക്ക് ഔദ്യോഗിക ഭാഷാ പരിശീലനത്തിനും അനുബന്ധ യാത്രാചെലവിനും തിരിച്ചടവ് ലഭിക്കും. അവരുടെ ജീവിതപങ്കാളികൾക്കും ഇതേ സൗകര്യം ലഭിക്കും. എന്നാൽ സെനറ്റിൻ്റെ ആഭ്യന്തര സാമ്പത്തിക കമ്മിറ്റിയിൽ അംഗമായ സെനറ്റർ റൈമോണ്ടെ സെയിൻറ് മാർഗ്ഗനിർദേശങ്ങളിൽ മാറ്റം ആവശ്യമാണ് എന്ന് ആവശ്യപ്പെട്ടു.







