പ്രവിശ്യയിൽ അഞ്ചാംപനി ബാധിച്ച് നവജാതശിശു മരിച്ചതായി ആൽബർട്ട ആരോഗ്യ മന്ത്രി അഡ്രിയാന ലാഗ്രേഞ്ച് അറിയിച്ചു. 2025-ൽ പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും അഞ്ചാംപനി മരണമാണിത്. ഗർഭകാലത്ത് അമ്മയ്ക്ക് അഞ്ചാംപനി ബാധിച്ചതിനെത്തുടർന്ന് അകാലത്തിൽ ജനിച്ച കുട്ടിക്കും അഞ്ചാംപനി ബാധിച്ചിരുന്നു. ജനിച്ചയുടനെ കുട്ടി മരിച്ചതായി മന്ത്രി റിപ്പോർട്ട് ചെയ്തു.
ഗർഭകാലത്ത് വാക്സിനേഷൻ ശുപാർശ ചെയ്യാത്തതിനാൽ, ഗർഭധാരണം ആസൂത്രണം ചെയ്യുന്ന വ്യക്തികൾ ഗർഭധാരണത്തിന് മുമ്പ് അഞ്ചാംപനി അടങ്ങിയ വാക്സിനിന്റെ രണ്ട് ഡോസുകൾ ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കണമെന്ന് ലാഗ്രേഞ്ച് ഉപദേശിച്ചു. പ്രവിശ്യയിലുടനീളം മൊത്തം 1,910 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 15 പേർ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിലാണ്.







