newsroom@amcainnews.com

ട്രംപിന് നൊബേല്‍ ശുപാര്‍ശക്ക് പിന്നാലെ ഇറാനെതിരായ യുഎസ് ആക്രമണത്തില്‍ അപലപിച്ച് പാക്കിസ്ഥാന്‍

അടുത്ത വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് ശുപാര്‍ശ ചെയ്ത പാക്കിസ്ഥാന്‍ ഇറാനില്‍ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘര്‍ഷ സാഹചര്യത്തില്‍ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് പാക്കിസ്ഥാന്‍ പറഞ്ഞത്.

”മേഖലയിലെ പ്രശ്‌നങ്ങള്‍ ഇനിയും മോശമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘര്‍ഷം കൈവിട്ടുപോയാല്‍ മേഖലയില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണം. യുഎന്‍ ചാര്‍ട്ടറിനനുസരിച്ചുള്ള ചര്‍ച്ചയും നയതന്ത്രവും നടപ്പാക്കണം,” പാക്ക് വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇറാനുമായി 900 കി.മീ. നീളമുള്ള അതിര്‍ത്തിയാണ് പാക്കിസ്ഥാന്. ഇറാന് സ്വയം പ്രതിരോധിക്കാന്‍ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പില്‍ പറയുന്നു.

You might also like

ഇസ്രയേല്‍, ഇറാന്‍ സംഘര്‍ഷം; ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക: മുന്നറിയിപ്പുമായി കാനഡ

യുഎസ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഫാസ്റ്റ് ട്രാക്ക് ലൈസന്‍സിങ് ഉടന്‍ നല്‍കും

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ടെഹ്റാനിലെ എംബസികള്‍ അടച്ചുപൂട്ടി രാജ്യങ്ങള്‍

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഓപ്പറേഷൻ സിന്ധുവുമായി കേന്ദ്രസർക്കാർ; മടങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണം

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്നതിന് തൊട്ടുമുൻപ് ഡെമോക്രാറ്റ് നഗരങ്ങളിൽ കൂടുതൽ ശക്തമായ കുടിയേറ്റ വിരുദ്ധ നടപടികൾ സ്വീകരിക്കും: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Top Picks for You
Top Picks for You